Cricket Sports

ഇന്‍ഡോര്‍ ടെസ്റ്റ്: ബംഗ്ലാദേശിന് ടോസ്; ഓപ്പണര്‍മാരെ നഷ്ടമായി

ഇന്‍ഡോര്‍ ടെസ്റ്റില്‍ ടോസ് നേടിയ ബംഗ്ലാദേശ് ബാറ്റിങ് തിരഞ്ഞെടുത്തു. ടോസ് ഭാഗ്യത്തിന്റെ ആനുകൂല്യത്തില്‍ ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം പിഴച്ചു. അടുത്തടുത്ത ഓവറുകളില്‍ ഓപ്പണര്‍മാരെ ബംഗ്ലാദേശിന് നഷ്ടമായി. ആറു റണ്‍സ് വീതം നേടിയ ഇംറുല്‍ ഖയസ്, ഷദ്മാന്‍ ഇസ്‍ലാം എന്നിവരാണ് വീണത്. ഇന്ത്യയുടെ ഉമേഷ് യാദവാണ് ആദ്യ വിക്കറ്റ് എറിഞ്ഞിട്ടത്. തൊട്ടടുത്ത ഓവറില്‍ ഇശാന്ത് ശര്‍മ്മയും വിക്കറ്റെടുത്തു. 12 റണ്‍സ് എടുക്കുന്നതിനിടെയാണ് രണ്ടു വിക്കറ്റുകളും വീണത്. ഇതോടെ പ്രതിരോധത്തിലൂന്നിയാണ് ബംഗ്ലാദേശ് ബാറ്റിങ് തുടരുന്നത്.

ടീം:

ഇന്ത്യ- മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, വിരാട് കൊഹ്‍ലി (ക്യാപ്റ്റന്‍), അജിങ്ക്യ രഹാനെ, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ, ആര്‍ അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഇശാന്ത് ശര്‍മ.

ബംഗ്ലാദേശ്- ഇംറുല്‍ ഖയസ്, ഷദ്മാന്‍ ഇസ്‍ലാം, മുഹമ്മദ് മിതുന്‍, മൊമിനുല്‍ ഹഖ് (ക്യാപ്റ്റന്‍), മുഷ്ഫിഖുര്‍ റഹീം, മഹമ്മുദുള്ള റിയാദ്, ലിറ്റണ്‍ ദാസ്, മെഹ്ദി ഹസന്‍, തെയ്ജുല്‍ ഇസ്‍ലാം, അബു ജായെദ്, ഇബാദത്ത് ഹുസൈന്‍.