പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്ട്സ്ആപ്പ് സന്ദേശമയച്ചിരുന്നു.ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്. ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. സിഗ്നല്‍ ആപ് വഴിയാണ് ആശയവിനിയമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.പാര്‍ലെമന്റില്‍ ഇന്നലെ ഉച്ചയോടെ കളര്‍ സ്പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്.
Related News
സവാരിക്കിടെ കളിയാക്കി; മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു
മുംബൈയിൽ ഓട്ടോ ഡ്രൈവറുടെ കുത്തേറ്റ് യുവാവ് മരിച്ചു. മുകേഷ് സഞ്ജാരെ(32) ആണ് കൊല്ലപ്പെട്ടത്. തൻ്റെ മുടന്തിനെ കളിയാക്കിയെന്നും പരിഹസിച്ചെന്നും ആരോപിച്ചായിരുന്നു കൊലപാതകം. സംഭവത്തിൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു ഹനുമാൻ തെക്ഡി ഏരിയയിലാണ് സംഭവം. ശാരീരിക ബുദ്ധിമുട്ടുള്ള ഓട്ടോറിക്ഷ ഡ്രൈവറെ (45) മുകേഷ് കളിയാക്കി. ഇതോടെ ഇരുവരും തമ്മിൽ തർക്കം വഴക്കായി. തർക്കത്തിനിടെ പ്രതി കത്തി പുറത്തെടുക്കുകയും സഞ്ജരെയുടെ നെഞ്ചിലും വയറ്റിലും കുത്തുകയുമായിരുന്നു. സഞ്ജരെയെ സബർബൻ ജോഗേശ്വരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ശ്രദ്ധ കൊലപാതകം; പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും
ഡൽഹിയിൽ പങ്കാളിയെ കൊന്ന് കഷ്ണങ്ങളാക്കിയ കേസിൽ പ്രതി അഫ്താബ് അമീന്റെ പോളിഗ്രാഫ് പരിശോധന ഇന്നും തുടരും. പരിശോധനയ്ക്കായി പ്രതിയെ രോഹിണിയിലെ ഫോറൻസിക് ലാബിൽ എത്തിച്ചു. കേസിൽ പ്രതിയുടെ മയക്ക്മരുന്ന് ഇടപാട് അന്വേഷിക്കുന്ന പോലീസ്,അഫ്താബിന് ലഹരിവസ്തുക്കൾ നൽകിയ ഫൈസലിനെ അറസ്റ്റ് ചെയ്തു.സൂറത്തിൽ വച്ചാണ് അറസ്റ്റിലായത്. ശ്രദ്ധയുടെ കൊലപാതകത്തിന് പിന്നാലെ ഫൈസൽ ഒളിവിൽ പോയിരുന്നതായി ഗുജറാത്ത് പോലീസ് അറിയിച്ചു. അഫ്താബ് ലഹരിക്ക് അടിമയായിരുന്നുയെന്നും,കൊലപാതകത്തിനു മുൻപ് അഫ്താബ് ലഹരി ഉപയോഗിച്ചിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി.
വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സ്; ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു
കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വിവാദ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഉത്തരേന്ത്യയില്‍ പ്രതിഷേധം കനത്തു. പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ സമര രംഗത്താണ്. പഞ്ചാബില്‍ 24 മുതല്‍ കര്‍ഷകര്‍ ട്രയിന്‍ തടയും. കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് ശിരോമണി അകാലിദള്‍ പിന്‍വാങ്ങിയതിന് പിന്നാലെ ജെ.ജെ. പിയും എന്‍.ഡി.എ വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ജൂണ്‍ അഞ്ച് മുതല്‍ കാര്‍ഷിക ഓര്‍ഡിനന്‍സിനെതിരെ ഹരിയാനയിലെയും പഞ്ചാപിലെയും കര്‍ഷകര്‍ സമരത്തിലാണ്. മൂന്ന് ഓര്‍ഡിനന്‍സുകളില്‍ […]