National

‘ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കുമായിരുന്നില്ല’; ഇറോം ശർമിള

മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും, ലൈംഗികാതിക്രമത്തിന് ഇരയാക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി പ്രമുഖ മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. “ശരിയായ സമയത്ത്” കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്ന് പ്രതികരണം. മനുഷ്യത്വരഹിതമായ സംഭവത്തിലെ പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. വടക്കുകിഴക്കൻ സംസ്ഥാനത്ത് സൈന്യം നടത്തുന്ന കിരാതനടപടികൾക്കെതിരെ പോരാടിയ മണിപ്പൂരിന്റെ ഉരുക്കുവനിതയാണ് ഇറോം ശർമിള.

മണിപ്പൂരിൽ സംഭവിക്കുന്നത് കാണുമ്പോൾ അതിയായ സങ്കടം തോന്നുന്നു. ഇതെല്ലം കാണുമ്പോഴും കേൾക്കുമ്പോഴും ഒരു മരവിപ്പും അസ്വസ്ഥതയുമാണ് അനുഭവപ്പെടുന്നുത്. ശരിയായ സമയത്ത് കേന്ദ്രം ഇടപെട്ടിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. രണ്ട് സ്ത്രീകൾക്ക് നേരെയുള്ള ക്രൂരവും ലജ്ജാകരമായതുമായ ആക്രമണത്തിന്റെ വീഡിയോ കണ്ടപ്പോൾ ശരിക്കും തകർന്നുപോയി. സംഭവിച്ചതിന് പിന്നിലെ മനുഷ്യത്വമില്ലായ്മയെ ന്യായീകരിക്കാൻ യാതൊന്നിനും കഴിയില്ല. സംഭവത്തിലെ പ്രതികൾക്ക് പരോളില്ലാതെ ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്നും ഇറോം ശർമിള ആവശ്യപ്പെട്ടു.