കോവിഡ് മൂലം മാസങ്ങള്‍ നീണ്ട അടച്ചിരിക്കല്‍ കുറച്ചൊന്നുമല്ല ആളുകളെ മടുപ്പിച്ചുകൊണ്ടിരിക്കുന്നത്. വീടുവിട്ട് മറ്റെവിടെയെങ്കിലുമൊന്ന് പോകാന്‍ എല്ലാവരുടെയും ഉള്ള് അത്രയേറെ ആഗ്രഹിക്കുന്നുണ്ട് താനും.. കോവിഡ് ഭീതിയും സുരക്ഷയെ കുറിച്ചുള്ള ആശങ്കയുമാണ് വീണ്ടും വീടിനുള്ളില്‍ അടച്ചിട്ടിരിക്കാന്‍ അവരെ നിര്‍ബന്ധിതരാക്കുന്നത്.. പക്ഷേ, എല്ലാ സുരക്ഷാ സൌകര്യങ്ങളും മുന്‍നിര്‍ത്തി, നല്ല ഭക്ഷണവും നല്ല താമസവും അതിലുപരി മനസ്സ് നിറയ്ക്കുന്ന വിനോദങ്ങളുമുള്ള ഒരിടം ഉണ്ടെങ്കിലോ… അതാണ് കോഴിക്കോട് ചാലിയാറിന് തീരത്തെ റാവിസ് കടവ് റിസോര്‍ട്ട്.ഇപ്പോഴിതാ വിനോദ സഞ്ചാരികള്‍ക്ക് വേണ്ടി സ്പെഷ്യല്‍ പാക്കേജ് ഒരുക്കി, എല്ലാ കോവിഡ് മുന്‍കരുതലുകളും പാലിച്ച് വീണ്ടും തുറന്നിരിക്കുകയാണ് റാവിസ് കടവ് റിസോര്‍ട്ട്. ‘ഇതാ സമയമായി’ (it’s time) എന്നാണ് ഈ പാക്കേജിന് അവര്‍ നല്‍കിയിരിക്കുന്ന പേര്.. ആളുകള്‍ക്ക് കോവിഡ് കാലം നല്കിയ മടുപ്പിക്കുന്ന ഏകാന്തതയ്ക്ക്, അടച്ചുപൂട്ടിയിരിപ്പിന്റെ വിരസതയ്ക്ക്, നാവ് ഇഷ്ടപ്പെടുന്ന രുചികളെ തേടിയുള്ള അന്വേഷണത്തിന് എല്ലാത്തിനുമുള്ള ഉത്തരമായാണ് റിസോര്‍ട്ടിന്റെ റീ ഓപ്പണിംഗ്.ഒരു കുടുംബത്തിന്റെ സന്തോഷത്തിനും ആനന്ദത്തിനും വേണ്ട എല്ലാം റാവിസിന്റെ ഈ പുതിയ പാക്കേജിലുണ്ട് എന്നതാണ് പ്രത്യേകത. ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്/ ഡിന്നറ് അടക്കം രുചിയേറിയ ഭക്ഷണങ്ങള്‍ മാത്രമല്ല, റൂമിന്റെ ബാല്‍ക്കണിയില്‍ പുഴ കണ്ടുനില്ക്കാം, കൂടെ ഒന്ന് റിലാക്സ് ആകാന്‍ സഹായിക്കുന്ന ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ആക്ടിവിറ്റികളും കൂടി ചേര്‍ന്നാണ് it’s time പാക്കേജ്. അതിഥികള്‍ക്ക് ഏറ്റവും കുറഞ്ഞ ചെലവില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കൊടുക്കാനാണ് തങ്ങള്‍ ഈ പാക്കേജ് കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് റിസോര്‍ട്ടിന്റെ ചുമതലയുള്ള ശ്രീജിത്ത് പറയുന്നു.അടച്ചിട്ടിരിക്കുകയായിരുന്ന കണ്വെന്ഷന് സെന്ററും ഇതിനൊപ്പം തുറന്നിട്ടുണ്ട്. 30,000 സ്ക്വയര്‍ഫീറ്റില്‍ പരന്നു കിടക്കുന്ന- കണ്വെന്ഷന് സെന്ററും കൂടി അടങ്ങുന്ന ബാക്വറ്റ് ഏരിയ, പിറന്നാളുകള്‍, ഗെറ്റ് റ്റു ഗെദര്‍ പോലെയുള്ള ചെറിയ ചെറിയ കൂടിച്ചേരലുകള്‍ക്കും, വിവാഹത്തിനും എല്ലാം ക്ലയന്റിന്റെ താത്പര്യം പോലെ ഇന്‍ഡോറോ, ഔട്ട്ഡോറോ തെരഞ്ഞെടുക്കാവുന്നതാണ്. റിസോര്‍ട്ടിന്റെ ഭാഗമായുള്ള കേരളീയം റിസോര്‍ട്ടും ചാലിയാറിന്റെ കരയിലാണ്. മലബാറിന്റെ തനിമയുള്ള ഭക്ഷണത്തിനൊപ്പം, ഏത് ഇന്ത്യന്‍ വിഭവങ്ങളും ഇവിടുത്തെ തീന്മേശയെ സമ്പന്നമാക്കുന്നു.
Related News
മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം
മൂന്നാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. കന്നിമല എസ്റ്റേറ്റ് സ്വദേശി മണി (45) ആണ് കൊല്ലപ്പെട്ടത്. ഓട്ടോഡ്രൈവറായിരുന്നു മണി. ന്നിമല എസ്റേററ്റ് ഫാക്ടറിയിൽ ജോലി കഴിഞ്ഞ് തൊഴിലാളികളുമായി വീട്ടിലേക്ക് മടങ്ങവേ ആയിരുന്നു കാട്ടാനയുടെ ആക്രമണം. മണി ആണ് ഓട്ടോ ഓടിച്ചിരുന്നത്. ഓട്ടോയെ കുത്തി മറിച്ചിട്ട ഒറ്റയാൻ ഓട്ടോയിൽ നിന്നും തെറിച്ചു വീണ മണിയെ തുമ്പിക്കൈയ്യിൽ ചുഴറ്റിയെടുത്ത് എറിയുകയായിന്നു. തെറിച്ചു വീണ മണിയുടെ തലയ്ക്ക് ഗുരുതര പരിക്കേൽക്കുകയും തൽക്ഷണം മരണം സംഭവിക്കുകയും ചെയ്തു. മണിയെ കൂടാതെ നാലു പേരാണ് […]
പന്തീരങ്കാവ് യു.എ.പി.എ കേസ്; കോഴിക്കോട് ജില്ലാ സെക്രട്ടറിയെ തള്ളി നേതാക്കള്‍
പന്തീരങ്കാവ് യു.എ.പി.എ വിഷയത്തില്‍ സി.പി.എമ്മില്‍ ഭിന്നത. സി.പി.എം കോഴിക്കോട് ഘടകത്തെ തള്ളി എം.വി ഗോവിന്ദനും രംഗത്ത്. അലനും താഹക്കും മാവോയിസ്റ്റ് ബന്ധമുണ്ട്. അതിന്റെ ആഴം പാര്‍ട്ടിക്ക് അന്വേഷിച്ച് കണ്ടെത്താനായിട്ടില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭരണം മാത്രമാണ് ഭരണകൂടം പിണറായിയുടെ കയ്യിലല്ലെന്നും അദ്ദഹം കൂട്ടിചേര്‍ത്തു. ഇതേ നിലപാടില്‍ തന്നെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് പി ജയരാജന്. അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെയാണ്. സി.പി.എമ്മിനകത്ത് ഇക്കാര്യത്തില്‍ ഒറ്റ നിലപാടാണ്. ഭിന്ന നിലപാട് ഉണ്ടെന്ന് വരുത്താനാണ് ഒരു വിഭാഗം മാധ്യമങ്ങളുടെ ശ്രമമെന്നും […]
മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസ്; പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി
മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ പെൺകുട്ടിയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മോൻസൺ താമസിച്ച വീടുകളിൽ നിന്ന് തെളിവുകളും ക്രൈംബ്രാഞ്ച് ശേഖരിച്ചു. മോൻസന്റെയും കൂട്ടാളികളുടെയും പങ്കുകൾ എല്ലാം പെൺകുട്ടി അന്വേഷണസംഘത്തിനു മുന്നിൽ വിശദീകരിച്ചു. മോൻസൺ തന്റെ വീട്ടിൽ നടത്തുന്ന തിരുമൽ കേന്ദ്രത്തിലും മോൻസൺ വാടകയ്ക്ക് എടുത്ത വീട്ടിലുമാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. ഇവിടങ്ങളിൽ നിന്ന് തെളിവുകളും ചില തൊണ്ടി മുതലുകളും അന്വേഷണസംഘം ശേഖരിച്ചു. കേസിൽ മോൻസന്റെ ജീവനക്കാരും പ്രതികളാവും. രണ്ടു ദിവസമെടുത്താണ് ക്രൈംബ്രാഞ്ച് സംഘം പെൺകുട്ടിയുടെ മൊഴിയെടുത്തത്. ഡി.ആർ.ഡി.ഒയുമായി ബന്ധപ്പെട്ട കേസിൽ […]