Kerala

ഭഷണം ചോദിച്ച് വീട്ടില്‍ കയറി, കഴിച്ചതിന് ശേഷം വയോധികയുടെ മുഖത്തടിച്ചു; സ്വർണ മാലയുമായി കടന്ന മോഷ്ടാവ് പിടിയിൽ


തൃശൂരില്‍ ഭഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്‍കര സ്വദേശി ജാന്‍വാസിനെയാണ് (57) ഒല്ലൂര്‍ പേൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ 7നായിരുന്നു കേസിന് ആസ്പദമായ സംഭവം.

തൃശൂർ നെല്ലിക്കുന്ന് സ്വദേശി പൈനാടൻ വീട്ടിൽ വെറോനിക്കയുടെ (75) മാലയാണ് പ്രതി കവര്‍ന്നത്. വീട്ടില്‍ ആരുമില്ലാത്ത സമയം നോക്കിയാണ് പ്രതി എത്തിയത്. തുടര്‍ന്ന് വിശക്കുന്നുവെന്നും ഭക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. മനസ്സലിവ് തോന്നിയ വയോധിക പ്രതിക്ക് ഭക്ഷണം നല്‍കി. ഭക്ഷണം. ഭക്ഷണം കഴിച്ചു കഴിഞ്ഞതോടെ പ്രതി തന്‍റെ തനി സ്വരൂപം പുറത്തെടുത്തു. വെറോനിക്കയുടെ മുഖത്തടിച്ച പ്രതി മൂന്നര പവന്‍ തൂക്കമുള്ള മാല കവര്‍ന്ന് കടന്നുകളയുകയായിരുന്നു.

നിരവധി സിസിടിവികള്‍ കേന്ദ്രീകരിച്ച് പത്ത് ദിവസത്തോളം നീണ്ട അന്വേഷണത്തിനൊടുവില്‍ പെരുമ്പാവൂരില്‍ നിന്നാണ് പ്രതി പിടിയിലായത്.ഒ ല്ലൂർ എസ്.എച്ച്.ഒ ബെന്നി ജേക്കബ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉല്ലാസ്, സിവിൽ പോലിസ് ഓഫീസർ അഭീഷ് ആന്റണി, ജില്ലാ ഗുണ്ടാ വിരുദ്ധ സ്ക്വാഡ് അംഘം സുനീപ്, ഷാഡോ പോലീസ് എസ്.ഐമാരായ റാഫി, സുവ്രത കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ പഴനിസാമി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ലിഗേഷ്, വിപിൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.