India Kerala

സാങ്കേതിക സര്‍വകലാശാല മാര്‍ക്ക് ദാനം

സാങ്കേതിക സര്‍വകലാശാലയിലെ മന്ത്രി കെ.ടി ജലീലിന്റെ ഇടപെടല്‍ സ്ഥിരീകരിച്ച് ഗവര്‍ണറുടെ ഓഫീസ്. മന്ത്രി അധികാര പരിധി മറികടന്ന് ഇടപെട്ടെന്ന് ഗവര്‍ണറുടെ സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. സര്‍വകലാശാലയുടെ വിശദീകരണവും ഗവര്‍ണറുടെ ഓഫീസ് തള്ളി. മാര്‍ക്ക് കൂട്ടി നല്‍കാനുള്ള അധികാരം അദാലത്തിനുണ്ടായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സാങ്കേതിക സർവ്വകലാശാലയിൽ ബി.ടെക് വിദ്യാർത്ഥിയുടെ പരീക്ഷാപേപ്പർ മൂന്നാമതും പുനർമൂല്യനിർണയം നടത്താനുള്ള നിർദേശം അദാലത്തിൽ നൽകിയതിനെതിരെയാണ് റിപ്പോര്‍ട്ടില്‍ പരാമർശം. മന്ത്രിയുടെ നിർദ്ദേശം അനുസരിച്ച് തീരുമാനമെടുത്ത വൈസ് ചാൻസലറുടെ നടപടി തെറ്റെന്നും ഗവർണറുടെ സെക്രട്ടറി വ്യക്തമാക്കുന്നു. ഗവർണറുടെ സെക്രട്ടറിയുടെ റിപ്പോർട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.