കേരളാകോണ്‍ഗ്രസിലെ അധികാര തര്‍ക്കത്തില്‍ ജോസഫ് ഗ്രൂപ്പിന് തിരിച്ചടി. 21 പേരെ സസ്പെന്റ് ചെയ്ത നടപടി കോട്ടയം മുന്‍സിഫ് കോടതി ഇന്ന് സ്റ്റേ ചെയ്തു. ജോസഫ് ഗ്രൂപ്പ് നാളെ വിളിക്കാനിരുന്ന ഉന്നതധികാര സമിതി യോഗത്തിനും സ്റ്റേ കോടതി നല്കി. ജോസ് കെ മാണി വിഭാഗം അടിയന്തര സ്റ്റിയറിങ് കമ്മിറ്റി അടിയന്തര യോഗം അല്പസമയത്തിനകം ചേരും.
Related News
ശാസ്ത്രജ്ഞര്‍ക്ക് സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ് സൂര്യഗ്രഹണം
ഒരു നൂറ്റാണ്ടിനിടെയുള്ള രണ്ടാമത്തെ വലയ സൂര്യഗ്രഹണമാണ് ഇന്ന് കേരളത്തില്‍ ദൃശ്യമായത്. കേരളത്തില്‍ മാത്രമല്ല സൌദി അറേബ്യ മുതല്‍ ഗുവാം ദ്വീപ് വരെയുള്ള പ്രദേശങ്ങിലാണ് ഗ്രഹണം കാണാന്‍ കഴിഞ്ഞത്. ആകാശക്കാഴ്ച എന്നതിലുപരി ശാസ്ത്രജ്ഞര്‍ക്ക് സൂര്യനെ കുറിച്ച് കൂടുതല്‍ പഠിക്കാനുള്ള അവസരം കൂടിയാണ് ഗ്രഹണം. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന് ഭൂമിയെ ചുറ്റി സഞ്ചരിക്കുന്നതിനിടയില്‍ സൂര്യനും ഭൂമിക്കും ഇടയില്‍ വരുന്ന സന്ദര്‍ഭങ്ങളുണ്ട്. ഇത്തരത്തില്‍ നേര്‍രേഖപാതയില്‍ വരുമ്പോള്‍ സൂര്യനെ ചന്ദ്രന് മറക്കും. അതായത് ചന്ദ്രന്റെ നിഴല്‍ ഭൂമിയില്‍ പതിക്കും . ഇതാണ് സൂര്യഗ്രഹണം. […]
പൊലീസ് സുരക്ഷയില്‍ ഒരു യുവതിയും മല ചവിട്ടില്ലെന്ന് സര്‍ക്കാര്‍
പൊലീസ് സംരക്ഷണയിൽ ഒരു യുവതിയേയും ശബരിമലയിൽ കയറ്റില്ലെന്ന് വ്യക്തമാക്കി സർക്കാർ. കോടതി വിധിയിൽ അവ്യക്തതയുണ്ടെന്നും, മലയ്ക്ക് പോകേണ്ടവർ വ്യക്തമായ കോടതി ഉത്തരവുമായി വരട്ടെയെന്നുമാണ് സർക്കാർ നിലപാട്. സമാധാനപരമായി മണ്ഡലകാലം നടക്കുന്നതിനിടയിൽ തൃപ്തി ദേശായി വന്നതിൽ ഗൂഢാലോചനയുണ്ടെന്ന് മന്ത്രിമാരായ എ.കെ ബാലനും, കടകംപള്ളി സുരേന്ദ്രനും ആരോപിച്ചു. സുപ്രിംകോടതി വിധിയിൽ അവ്യക്തതയുള്ളത് കൊണ്ട് നിലവിൽ ഒരു സ്ത്രീയ്ക്കും സംരക്ഷണം നൽകി ശബരിമലയിൽ എത്തിക്കേണ്ടെന്നാണ് സർക്കാർ നിലപാട്. വിധിയിൽ കോടതിക്ക് പോലും അവ്യക്തതയുണ്ട്. വ്യക്തത ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിക്കില്ലെന്ന് നിയമമന്ത്രി […]
കെടിയു വി സിയായി ചുമതല ഏറ്റെടുത്ത സംഭവം: ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും
സാങ്കേതിക സര്‍വകലാശാല വിസിയുടെ ചുമതല ഏറ്റെടുത്ത സംഭവത്തില്‍ ഡോ സിസ തോമസിനെതിരെ നടപടിയുണ്ടായേക്കും. സാങ്കേതിക സര്‍വകലാശാല ഡെപ്യൂട്ടി ഡയറക്ടറാണ് ഡോ സിസ തോമസ്. അനുമതി വാങ്ങാതെയാണ് സിസ തോമസ് ചുമതല ഏറ്റതെന്നാണ് സര്‍ക്കാരിന്റെ വാദം. താത്ക്കാലിക ചുമതല നല്‍കിയത് ചട്ടവിരുദ്ധമാണ്. ഡോ സിസ തോമസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാരിന്റെ നിഗമനം. സര്‍വീസ് ചട്ടലംഘനമുണ്ടായെന്നാണ് വിലയിരുത്തല്‍. ഡോ സിസ തോമസിനോട് സര്‍ക്കാര്‍ ഇത് സംബന്ധിച്ച് വിശദീകരണം തേടും. അനുമതി വാങ്ങിയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം സാങ്കേതിക സര്‍വകലാശാല അറിഞ്ഞില്ല. […]