Entertainment Movies

മോനിഷ മരിച്ച അതേ സ്ഥലത്ത് ഞാനും അപകടത്തില്‍പ്പെട്ടു: ഭാഗ്യം കൊണ്ട് മാത്രമാണ് രക്ഷപെട്ടെതെന്ന് ശാന്തികൃഷ്ണ

മോനിഷ മരിച്ച അതേ സ്ഥലത്ത് താനും ഒരിക്കല്‍ അപകടത്തില്‍പ്പെട്ടെന്ന് ശാന്തികൃഷ്ണ. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണെന്നും ശാന്തികൃഷ്ണ വെളിപ്പെടുത്തുന്നു. സുകൃതം’ എന്ന സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സംഭവം. നെറ്റിയിലും തലയിലും വലിയ പരുക്കുണ്ടായി. സുകൃതത്തിന്റെ ചിത്രീകരണം ഷൊര്‍ണൂരില്‍ നടക്കുമ്പോള്‍ പകല്‍ ചിത്രീകരണം കഴിഞ്ഞ് കൊല്ലത്ത് ഒരു ഡാന്‍സ് പ്രോഗ്രാം അവതരിപ്പിക്കാന്‍ പോയി.

തിരികെ വീണ്ടും രാവിലെ തന്നെ ഷൊര്‍ണൂരില്‍ എത്തണമായിരുന്നു. പ്രോഗാം കഴിഞ്ഞു യാത്ര തിരിച്ചു. യാത്രയില്‍ മോനിഷയ്ക്ക് അപകടം സംഭവിച്ച ചേര്‍ത്തല ഭാഗത്ത് വച്ച്‌ കാര്‍ ആക്‌സിഡന്റായി. താരവും ഡ്രൈവറും മേക്കപ്പ് ആര്‍ട്ടിസ്സും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. മുഖത്ത് വലിയ സ്‌ക്രാച് ഉണ്ടാകുമെന്ന് കരുതിയെങ്കിലും ഡോക്ടറുടെ കൃത്യ സമയത്തുള്ള പരിചരണം ഒരു നടി എന്ന നിലയില്‍ എന്റെ മുഖത്തെ ബാധിച്ചില്ല എന്നും അവര്‍ പറഞ്ഞു.ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ വെളിപ്പെടുത്തല്‍.

വളരെ കുറച്ച്‌ ചിത്രങ്ങളില്‍ അഭിനയിച്ച്‌ ദേശീയ പുരസ്കാരമൊക്കെ നേടി തിരക്കുള്ള നടിയായിരിക്കുമ്പോഴാണ് മോനിഷയെ അപകടത്തിന്റെ രൂപത്തില്‍ മരണം കവര്‍ന്നെടുത്തത്. ചേര്‍ത്തലയില്‍ വച്ചുണ്ടായ ഒരു വാഹനാപകടത്തിലാണ് മോനിഷ മരിച്ചത്. അപകടങ്ങള്‍ പതിവാകുന്ന സ്ഥലമാണ് ചേര്‍ത്തലയിലെ എക്‌സ്‌റേ ജങ്ഷനിലുള്ള വളവ്. 1992 ഡിസംബര് 5നായിരുന്നു മോനിഷയുടെ മരണം.