Cricket Sports

ബംഗ്ലാദേശിന് ചരിത്ര വിജയം; ടി-20യില്‍ ബംഗ്ലാദേശിനെതിരെ ആദ്യ തോല്‍വി വഴങ്ങി ഇന്ത്യ

പരമ്പരയിലെ ആദ്യ ടി-20 മത്സരത്തില്‍ ആതിഥേയ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കി ബംഗ്ലാ കടുവകള്‍ക്ക് ആദ്യ വിജയം. ഏഴ് വിക്കറ്റിനാണ് സന്ദര്‍ശകരുടെ വിജയം ബംഗ്ലാദേശിനെതിരെ ടി-20 ചരിത്രത്തിലെ ഇന്ത്യയുടെ ആദ്യ തോല്‍വിയാണ് വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. ബാറ്റിങ് നിരയില്‍ ടോപ് സ്കോററായ ശിഖര്‍ ധവാന്‍ 41 റണ്‍സ് നേടാന്‍ നേരിട്ടത് 42 പന്തുകള്‍. നേരിട്ട ആദ്യ പന്തിൽ ബൗണ്ടറിയടിച്ച് തുടങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ്മ ആ ഓവറിലെ അവസാന പന്തിൽ തന്നെ പുറത്തായി. മൂന്നാം നമ്പറിലിറങ്ങിയ രാഹുൽ രണ്ടാം വിക്കറ്റിൽ ശിഖർ ധവാനൊപ്പം പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മൂന്നാം വിക്കറ്റിൽ ശ്രേയാസ് അയ്യർ ഇറങ്ങിയതോടെയാണ് സ്കോര്‍ ബോര്‍ഡ് ചലിച്ചു തുടങ്ങിയത്. അയ്യർ ധവാനൊപ്പം മൂന്നാം വിക്കറ്റിൽ 34 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറുകളില്‍ പാണ്ഡ്യയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്നാണ് സ്കോര്‍ 140 കടത്തിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിനു വേണ്ടി സൌമ്യ സര്‍ക്കാറും മുഷ്ഫിഖുര്‍ റഹീമും ചേര്‍ന്നുള്ള മൂന്നാം വിക്കറ്റ് പാര്‍ട്ണര്‍ഷിപ്പാണ് വിജയത്തിലേക്ക നയിച്ചത്. മൂന്നാം വിക്കറ്റില്‍ 60 റണ്‍സ് പാര്‍ട്ണര്‍ഷിപ്പ് ആണ് ഇരുവരും ചേര്‍ന്ന നേടിയത്. 114 റണ്‍സിലെത്തിയപ്പോഴേക്കും സൌമ്. സര്‍ക്കാര്‍ പുറത്താ.െങ്കിലും മുഷ്ഫിഖുര്‍ റഹീമും മഹ്മുദുള്ളയും കൂടെ ടീമിനെ വിജയ തീരത്തിലെത്തിക്കുകയായിരുന്നു.