Cricket Sports

വിന്‍ഡീസ് ടെസ്റ്റ്; കോഹ്‍ലിക്കും മായങ്കിനും അര്‍ധ സെഞ്ച്വറി

വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്കോറിലേക്ക്. ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സ് എടുത്തിട്ടുണ്ട്. നായകന്‍ വിരാട് കോഹ്‍ലി, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ അര്‍ദ്ധ സെഞ്ച്വറി നേടി പുറത്തായി. വിന്‍ഡീസ് നായകന്‍ ജേസന്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

വിന്‍ഡീസ് പര്യടനത്തില്‍ സമ്പൂര്‍ണ ജയം ലക്ഷ്യമിട്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് കിട്ടിയത് മോശം തുടക്കം. 46 റണ്‍സിനിടെ കെ.എല്‍ രാഹുലും ചേതേശ്വര്‍ പൂജാരയും മടങ്ങി. മൂന്നാം വിക്കറ്റില്‍ മായങ്ക് അഗര്‍വാളും കോഹ്‍ലിയും ചേര്‍ന്ന് നടത്തിയ രക്ഷാ പ്രവര്‍ത്തനം ഇന്നിംഗ്സ് മുന്നോട്ട് നയിച്ചു.

മായങ്ക് അഗര്‍വാള്‍ 55 ഉും കോഹ്‍ലി 77 ഉം റണ്‍സ് നേടി പുറതതായി. കഴിഞ്ഞ കളിയിലെ മാന്‍ ഓഫ് ദ മാച്ച് രഹാനെ 24 റണ്‍സിന് പുറത്തായെങ്കിലും ഹനുമ വിഹാരിയും റിഷഭ് പന്തും ക്രീസില്‍ ഉറച്ച് നിന്നതോടെ ഒന്നാം ദിനം ഇന്ത്യ ശുഭകരമായി അവസാനിപ്പിച്ചു.