Cricket Sports

ഡീന്‍ എല്‍ഗറിന് സെഞ്ച്വറി; ദക്ഷിണാഫ്രിക്ക പൊരുതുന്നു

ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടക്കത്തിലെ തകര്‍ച്ചക്ക് ശേഷം ദക്ഷിണാഫ്രിക്ക പൊരുതുന്നു.

സെഞ്ച്വറി നേടിയ ഡീന്‍ എല്‍ഗറിലാണ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ. 112 പന്തിലാണ് താരം അര്‍ധ സെഞ്ചുറി തികച്ചത്. എല്‍ഗറിനൊപ്പം 26 റണ്‍സുമായി ഡി കോക്കാണ് ക്രീസില്‍. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക. 18 റണ്‍സെടുത്ത ടെംബ ബവുമയുടെ വിക്കറ്റും 55 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ വിക്കറ്റുമാണ് അവര്‍ക്ക് മൂന്നാം ദിനം നഷ്ടമായത്.

മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 39 റണ്‍സെന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. എയ്ഡന്‍ മര്‍ക്രാം (5), ത്യൂനിസ് ഡി ബ്രുയിന്‍ (4), ഡെയ്ന്‍ പിഡ്റ്റ് (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് രണ്ടാം ദിനത്തില്‍ തന്നെ നഷ്ടമായിരുന്നു.

നേരത്തെ ഇരട്ട സെഞ്ചുറി നേടിയ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന്റെയും സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഏഴിന് 502 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു.