India Kerala

എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി

എന്‍.കെ പ്രേമചന്ദ്രന്‍ ബി.ജെ.പിയിലേക്ക് പോകുമെന്ന് പരോക്ഷമായി ആരോപണമുന്നയിച്ച് കൊല്ലത്ത് മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. നരേന്ദ്രമോദിയുടെയും ബി.ജെ.പിയുടെയും പേര് പറയാന്‍ മടിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സി.പി.എമ്മിനെനതിരെ ഒന്നും പറയില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞെങ്കിലും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചാണ് മുഖ്യമന്ത്രിയുടെ പ്രചാരണം.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ പരനാറി പ്രയോഗം വലിയ രീതിയില്‍ ചര്‍ച്ച ആയെങ്കിലും ഇത്തവണയും കൊല്ലത്തെ പ്രചരണ വേദികളില്‍ മുഖ്യമന്ത്രി പ്രേമചന്ദ്രനെതിരായ വിമര്‍ശനത്തില്‍ കടുപ്പം കുറച്ചില്ല. പ്രേമചന്ദ്രന്‍ ബി.ജെ.പിയില്‍ പോകുമെന്ന ധ്വനി നല്‍കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ കൊല്ലത്തെ പ്രചാരണ പ്രസംഗങ്ങള്‍.

സിപിഎമ്മിനെതിരെ വിമര്‍ശനം ഉന്നയിക്കില്ലെന്ന് രാഹുല്‍ഗാന്ധി പറഞ്ഞെങ്കിലും മുഖ്യമന്ത്രി രാഹുല്‍ ഗാന്ധിയേയും കോണ്‍ഗ്രസിനേും വെറുതെ വിട്ടില്ല. മോദി സര്‍ക്കാരിനെതിരായ വിമര്‍ശനങ്ങള്‍ക്കൊപ്പം തന്നെ അതേപ്രധാന്യം കോണ്‍ഗ്രസിനെ കടന്നാക്രമിക്കുന്നതിനും മുഖ്യമന്ത്രി നല്‍കുന്നുണ്ട്.