Health International

ആശ്വാസവാര്‍ത്ത; കോവിഡ് രോഗികളുടെ ജീവന്‍ രക്ഷിച്ച് ഒരു മരുന്ന്

വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്

കോവിഡ് രോഗത്തിനെതിരെ ലോകത്തിലാദ്യമായി മരുന്ന് ഫലപ്രാപ്തിയില്ലെത്തിയതായി യു.കെയില്‍ നിന്നുള്ള വിദഗ്ധര്‍. യു.കെയില്‍ നിന്നുള്ള റിക്കവറി എന്ന ക്ലിനിക്കല്‍ ട്രയലിലാണ് വിലകുറ‍ഞ്ഞതും വ്യാപകമായതുമായ ഡെക്സാമാതസോണ്‍ (Dexamethasone) എന്ന മരുന്നാണ് കോവിഡിന് പ്രതിരോധ മരുന്നായി കണ്ടെത്തിയത്. നിലവില്‍ പ്രചാരത്തിലുള്ള മരുന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലുള്ള മൂന്നിലൊന്ന് രോഗികളെ മരണത്തില്‍ നിന്നും പിടിച്ചുനിര്‍ത്തുന്നതാണെന്നും ഓക്സി‍ജന്‍ സഹായത്തോടെയുള്ള രോഗികളില്‍ അഞ്ച് പേരില്‍ വരെ ഫലപ്രാപ്തിയുള്ളതാണെന്നും ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.

‘കോവിഡ് 19 ബാധിച്ച് വെന്‍റിലേറ്ററിലും ഓക്സിജന്‍ സഹായത്തോടെയും കഴിയുന്നവര്‍ക്ക് ഡെക്സാമാതസോണ്‍ നല്‍കി ജീവന്‍ രക്ഷിക്കാന്‍ സാധിക്കും എന്നതിന്‍റെ ഫലമാണ് ഞങ്ങളുടെ ട്രയല്‍. ഇത് വളരെ ചിലവ് കുറഞ്ഞതാണ്’; ട്രയല്‍ നയിക്കുന്ന ഓക്സ്ഫോര്‍ഡ് സര്‍വകലാശാല പ്രൊഫസര്‍ മാര്‍ട്ടിന്‍ ലാന്‍ട്രി പറഞ്ഞു.

‘മറ്റു പല രോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന സാധാരണ സ്റ്റിറോയ്ഡ് ആണ് ഡെക്സാമാതസോണ്‍. ഈ ഒരു മരുന്നാണ് ഇത് വരെ മരണം കുറച്ചിട്ടുള്ളത്. അത് വലിയ രീതിയില്‍ തന്നെ ആശ്വാസകരമാണ്. വലിയൊരു മുന്നേറ്റമാണ്’; ട്രയലില്‍ ഭാഗമായ പീറ്റര്‍ ഹോര്‍ബി പറഞ്ഞു.

ഇത് വരെ ബ്രിട്ടണിലെ നിരവധി കോവിഡ് രോഗികളില്‍ ഡെക്സാമാതസോണ്‍ വെച്ച് ചികിത്സിച്ചതായും 5000ത്തിനടുത്ത് പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. വിലകുറവായതിനാല്‍ തന്നെ ദരിദ്ര രാഷ്ട്രങ്ങളിലെ കോവിഡ് രോഗികള്‍ക്ക് ഇത് വലിയ ആശ്വാസമാണെന്നും വിദഗ്ധര്‍ വ്യക്തമാക്കി.