പാര്‍ലമെന്റില്‍ ഇന്നലെ നടന്ന അതിക്രമത്തിന്റെ മുഖ്യസൂത്രധാരന്‍ ലളിത് ഝാ ഡല്‍ഹിയില്‍ നിന്നും അറസ്റ്റില്‍. കേസില്‍ അഞ്ചുപേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ലളിതിനെ കണ്ടെത്താന്‍ പൊലീസ് ഡല്‍ഹിയിലും പരിസരത്തും നടത്തിയ വന്‍ തെരച്ചിലിനൊടുവിലാണ് ഇയാള്‍ അറസ്റ്റിലായത്. രാജസ്ഥാന്-ഹരിയാന അതിര്‍ത്തിയിലെ നീമ്രാനയിലാണ് ഝായെ അവസാനമായി കണ്ടതെന്ന് ചിലര്‍ പറഞ്ഞതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ രാത്രിയോടെ ഇയാള്‍ സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊല്‍ക്കത്ത സ്വദേശിയായ ലളിത് ഝാ അധ്യാപകനാണ്. സാമ്യവാദി സുഭാഷ് സഭയുടെ ജനറല്‍ സെക്രട്ടറിയാണ് ഇയാള്‍. ബംഗാളിലെ പുരുലിയ, ഝാര്‍ഗ്രാം ജില്ലകളില്‍ ലളിത് ഝായ്ക്ക് വിപുലയമായ ബന്ധങ്ങളുണ്ട്. പുക ആക്രമണ സമയത്ത് ഝാ പാര്‍ലമെന്റിന് സമീപത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് 12.51 ന് നിലക് ഷാ ഐഷി എന്ന സുഹൃത്തിന് വാട്ട്സ്ആപ്പ് സന്ദേശമയച്ചിരുന്നു.ഒന്നര വര്‍ഷം മുന്‍പ് മൈസൂരുവില്‍ വച്ചാണ് പ്രതികള്‍ പാര്‍ലമെന്റ് പുകയാക്രമണം ആസൂത്രണം ചെയ്തത്. ഭഗത് സിങ് ഫാന്‍ ക്ലബ് വഴിയാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടത്. സിഗ്നല്‍ ആപ് വഴിയാണ് ആശയവിനിയമം നടത്തിയതെന്നും പൊലീസ് പറഞ്ഞു.പാര്‍ലെമന്റില്‍ ഇന്നലെ ഉച്ചയോടെ കളര്‍ സ്പ്രേയുമായി രണ്ടുപേരെത്തി പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു. പാര്‍ലമെന്റ് ആക്രമണത്തിന്റെ 22-ാം വാര്‍ഷികദിനത്തിലാണ് വന്‍ സുരക്ഷാവീഴ്ച സംഭവിച്ചത്.
Related News
ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു
യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് മോഷണക്കേസ് അന്വേഷണം അധ്യാപകരിലേക്ക് നീളുന്നു. മുന്‍ പ്രിന്‍സിപ്പല്‍മാരുടേയും അധ്യാപകരുടേയും മൊഴി പൊലീസ് രേഖപ്പെടുത്തി. പി.എസ്.സി പരീക്ഷ തട്ടിപ്പ് നടത്തിയ വധശ്രമക്കേസ് പ്രതി പി.പി പ്രണവ് ഇപ്പോഴും ഒളിവിലാണ്. വധശ്രമക്കേസ് അന്വേഷണം സി.പി.എം നേതാക്കള്‍ ഇടപെട്ട് മരവിപ്പിച്ചു. അധ്യാപകരോ പ്രിന്‍സിപ്പല്‍മാരോ അറിയാതെ ഉത്തരക്കടലാസുകള്‍ കൂട്ടത്തോടെ മോഷ്ടിക്കപ്പെടില്ല എന്ന നിഗമനമാണ് അന്വേഷണ സംഘത്തിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവരെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തുന്നത്. ഇന്നും മൂന്ന് അധ്യാപകരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. പങ്ക് തെളിഞ്ഞാല്‍ ഇവരെ കൂട്ടു […]
വ്യാജ കോൾ സെന്റർ വഴി എട്ടു കോടിയുടെ തട്ടിപ്പ്; 17 പേർ അറസ്റ്റിൽ
വ്യാജ കോൾ സെന്റർ വഴി ഒരു വർഷം കൊണ്ട് എട്ടുകോടി രൂപ തട്ടിയ സംഘം ഡൽഹിയിൽ പിടിയിലായി. സൈബർ ക്രൈം യൂണിറ്റ് നടത്തിയ റെയ്ഡിലാണ് ഡൽഹി രാജൗരി ഗാർഡനിൽ പ്രവർത്തിക്കുന്ന വ്യാജ കോൾ സെന്ററിലെ 17 പേർ പിടിയിലായത്. റെയ്ഡിൽ ഇരുപത് കമ്പ്യൂട്ടറുകൾ പിടിച്ചെടുത്തിട്ടുണ്ട്. പ്രധാന പ്രതിയും കോൾ സെന്ററിന്റെ ഉടമയുമായ സാഹിൽ ദിലാവരിയടക്കം 17പേരാണ് അറസ്റ്റിലായത്. യു.എസിലെയും കാനഡയിലെയും പൗരന്മാരെ ലക്ഷ്യമിട്ടാണ് വ്യാജ കോൾ സെന്റർ പ്രവർത്തിച്ചിരുന്നത്. ആളുകൾക്ക് അവരുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾ ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ടെന്നും […]
ഉത്തരാഖണ്ഡിൽ തുരങ്കം തകർന്നുണ്ടായ അപകടം; അന്വേഷണത്തിന് ഒരുങ്ങി സർക്കാർ
ഉത്തരാഖണ്ഡിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്നുണ്ടായ അപകടത്തിൽ അന്വേഷണത്തിന് ഒരുങ്ങി സർക്കാർ. ആറംഗ സംഘത്തെ അന്വേഷണത്തിനായി രൂപീകരിച്ചു. തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാപ്രവർത്തനം തുടരുകയാണ്. ഞായറാഴ്ച രാവിലെയണ് തുരങ്കത്തിൽ അപകടം സംഭവിച്ചത്. കുടുങ്ങിയ തൊഴിലാളികളെ മെറ്റൽ പൈപ്പുകളിലൂടെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് പുരോഗമിക്കുന്നത്. അതിനായി ഇന്നലെ രാത്രിയോടെ മെറ്റൽ പൈപ്പുകൾ എത്തിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട ആശങ്കക്കൊടുവിൽ തൊഴിലാളികളുമായി രക്ഷാപ്രവർത്തക സംഘത്തിന് ആശയവിനിമയം നടത്താൻ കഴിഞ്ഞിരുന്നു. തൊഴിലാളികൾ സുരക്ഷിതരാണെന്നും ഓക്സിജനും വെള്ളവും നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചിരുന്നു. നാലര കിലോമീറ്റർ ദൂരമുള്ള […]