Cricket

പുജാരക്ക് ഇരട്ട സെഞ്ച്വറി നഷ്ടം; ഇന്ത്യ മികച്ച സ്കോറിലേക്ക്

ആസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. രണ്ടാം ദിനം അവസാന വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റിന് 429 റണ്‍സെടുത്തിട്ടുണ്ട്. 193 റണ്‍സെടുത്ത് പുജാര പുറത്തായി. ലിയോണാണ് പുജാരയുടെ ഇരട്ട സെഞ്ച്വറി സ്വപ്നം തകര്‍ത്ത്. 4 റണ്ണുമായി രവീന്ദ്ര ജഡേജയും 139 റണ്‍സോടെ ഋഷഭ് പന്തുമാണ് ക്രീസില്‍. രണ്ടാം ദിനം നാല് വിക്കറ്റ് നഷ്ടത്തില്‍ 303 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഹനുമ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 96 പന്തില്‍ 42 റണ്‍സെടുത്ത വിഹാരിയെ നഥാന്‍ ലിയോണ്‍ പുറത്താക്കുകയായിരുന്നു. അഞ്ചാം വിക്കറ്റില്‍ പൂജാരക്കൊപ്പം 101 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയാണ് വിഹാരി ക്രീസ് വിട്ടത്.

ക്യാപ്റ്റന്‍ വിരാട് കോഹ്‍ലിക്കും (23) വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെക്കും (18) തുടക്കം മുതലാക്കാനാവാതെപോയപ്പോള്‍ വീണുകിട്ടിയ അവസരം മുതലാക്കാന്‍ രാഹുലിന് (ഒമ്പത്) ഈ ഇന്നിങ്‌സിലും കഴിഞ്ഞില്ല. പരിചിതമല്ലാത്ത ഓപണിങ്ങില്‍നിന്നുമാറി ആറാം നമ്പറില്‍ തിരിച്ചെത്തിയ ഹനുമ വിഹാരിയാണ് 39 റണ്‍സുമായി പുജാരക്കൊപ്പം ക്രീസില്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കായി അഗര്‍വാളിനൊപ്പം രാഹുല്‍ ഓപണിങ്ങിനെത്തിയപ്പോള്‍ കഴിഞ്ഞവര്‍ഷം ജനുവരിക്കുശേഷം വിദേശത്തെ 12ാം ടെസ്റ്റില്‍ ഇന്ത്യയുടെ ആറാമത് ഓപണിങ് ജോടിയായിരുന്നു ഇത്. ആദ്യ ഓവറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിെന രണ്ടുവട്ടം എഡ്ജ് ചെയ്ത രാഹുല്‍ ഹാസല്‍വുഡിെന്റ അടുത്ത ഓവറില്‍ ഫസ്റ്റ് സ്ലിപ്പില്‍ ഷോണ്‍ മാര്‍ഷിന് പിടികൊടുത്ത് മടങ്ങി.

എന്നാല്‍, അഗര്‍വാളിന് പുജാര കൂെട്ടത്തിയതോടെ കളി മാറി. പരമ്പരയിലുടനീളം പ്രതിരോധവും ആക്രമണവും സമന്വയിപ്പിച്ച് ഓസിസ് ബൗളിങ്ങിനെ ചെറുത്തുനിന്ന പുജാരയും അരങ്ങേറ്റ ഇന്നിങ്‌സില്‍തന്നെ അര്‍ധസെഞ്ച്വറിയുമായി വരവറിയിച്ച അഗര്‍വാളും ഒത്തുചേര്‍ന്ന് സ്‌കോര്‍ മുന്നോട്ടുനീക്കി. മുന്‍ മത്സരങ്ങളില്‍നിന്ന് വ്യത്യസ്തമായി വേഗത്തിലായിരുന്നു സ്‌കോറിങ്. സ്‌കോര്‍ 126ലെത്തിയപ്പോള്‍ ലിയോണിന് വിക്കറ്റ് സമ്മാനിച്ച് അഗര്‍വാള്‍ മടങ്ങി. 112 പന്തില്‍ രണ്ട് സിക്‌സും ഏഴ് ഫോറുമടങ്ങിയതായിരുന്നു കര്‍ണാടകക്കാരെന്റ ഇന്നിങ്‌സ്.

തുടര്‍ന്നെത്തിയ കോഹ്ലിക്കും അഞ്ചാം നമ്പറിലെത്തിയ രഹാനെക്കും എതിരെ ലെഗ്സ്റ്റമ്പ് ബൗളിങ് തന്ത്രമായിരുന്നു ഓസിസ് പുറത്തെടുത്തത്. സ്വതന്ത്രമായി ബാറ്റുവീശാന്‍ അവസരംനല്‍കാതെ കോഹ്‍ലിയെ ഒടുവില്‍ ഹാസല്‍െവഡ് ലെഗ് സൈഡില്‍ പൈനിെന്റ കൈയിലെത്തിച്ചപ്പോള്‍ രഹാനെ സ്റ്റാര്‍ക്കിെന്റ പന്തില്‍ ഓഫ് സൈഡിലും ഓസിസ് നായകന് ക്യാച്ച് നല്‍കി. മൂന്നാം വിക്കറ്റില്‍ പുജാര – കോഹ്‍ലി സഖ്യം 54ഉം നാലാം വിക്കറ്റില്‍ പുജാരരഹാനെ ജോടി 48ഉം റണ്‍സെടുത്തു.