Cricket Sports

രണ്ടാം ടെസ്റ്റില്‍ മുനയൊടിഞ്ഞ് ബംഗ്ലാദേശ്

ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന് വൻ തകർച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിന് 20 ഓവർ പൂർത്തിയായപ്പോഴേക്കും ആറ് വിക്കറ്റുകൾ നഷ്ടമായി. മൂന്ന് മുൻ നിര വിക്കറ്റുകൾ വീഴ്ത്തിയ ഉമേഷ് യാദവാണ് ബംഗ്ലാ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.

മത്സരം 20 ഓവർ പിന്നിടുമ്പോൾ 60 റൺസിന് ആറ് വിക്കറ്റ് എന്ന പരിതാപകരമായ നിലയിലാണ് ബംഗ്ലാദേശ്. ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള നായകൻ മൂമിനുൽ ഹഖിന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന പ്രകടനമാണ് ബാറ്റ്സ്മാൻമാർ കാഴ്ച്ചവെച്ചത്. ഓപ്പണർ ശദ്മാൻ ഇസ്‍‌ലാമാണ് (29) നിലവിൽ ബംഗ്ലാദേശ് ടോപ് സ്കോറർ. ക്യാപ്റ്റനടക്കം മൂന്ന് പേർ സംപൂജ്യരായി കൂടാരം കയറി.

ഉമേഷ് യാദവിന് പുറമെ ഇഷാന്ത് ശർമ രണ്ടും മുഹമ്മദ് ഷമി ഒരു വിക്കറ്റുമെടുത്തു. ഇന്ത്യ ആദ്യമായി ഡേ – നെെറ്റ് ടെസ്റ്റ് കളിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് കൊൽക്കത്ത ഈഡൻ ഗാർഡനിൽ വെച്ച് നടക്കുന്ന രണ്ടാം ടെസ്റ്റ് മത്സരത്തിന്.