Cricket Sports

അഫ്ഗാനിസ്ഥാന് ചരിത്ര ജയം

അഫ്ഗാനിസ്ഥാന് ഇത് ചരിത്ര നിമിഷം. 224 റണ്‍സിന് താരതമ്യേന ശക്തരായ ബംഗ്ലാദേശിനെ തറ പറ്റിച്ചതോടെ മറ്റ് രാജ്യങ്ങളില്‍ അഫ്ഗാനിസ്ഥാന്‍ നേടുന്ന ആദ്യത്തെ ടെസ്റ്റ് ജയം പിറന്നു. പരമ്പരയിലെ ഏക ടെസ്റ്റ് മത്സരം വിജയിച്ച അഫ്ഗനാന്‍ കപ്പും സ്വന്തമാക്കി.

ആദ്യ ഇന്നിങ്സില്‍ റഹ്മത്ത് ഷായുടെ സെഞ്ച്വറി കരുത്തില്‍ 342 റണ്‍സ് നേടിയ അഫ്ഗനിസ്ഥാന്‍ ബംഗ്ലാദേശിനെ 205 റണ്‍സിനൊതുക്കി രണ്ടാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കി. നായകന്‍ റാഷിദ് ഖാന്‍ 55 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് നേടി.

രണ്ടാം ഇന്നിങ്സ് അഫ്ഗാനിസ്ഥാന്‍ 260 റണ്‍സിന് അവസാനിച്ചു. എന്നാല്‍ 173 റണ്‍സിന് ബംഗ്ലാദേശ് തകരുകയായിരുന്നു. ആറ് വിക്കറ്റ് നേടിയ റാഷിദ് ഖാന്‍ ബംഗ്ലാദേശിന്‍റെ അവസാന വിക്കറ്റും പിഴുതെറിഞ്ഞ് ടീമിനെ ചരിത്രത്തിലേക്ക് വഴി തെളിച്ചു. അഫ്ഗാനിസ്ഥാന്‍റെ ആദ്യ ഓവര്‍സീസ് വിജയം എന്നതിനൊപ്പം റാഷിദ് ഖാനും പുതിയൊരു റെക്കോര്‍ഡ് ലഭിച്ചു. ടെസ്റ്റ് വിജയം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകനായി റാഷിദ്. മത്സരത്തിലുടനീളം 11 വിക്കറ്റുകള്‍ റാഷിദ് ഖാന്‍ സ്വന്തമാക്കി.