India National

ഫാത്തിമയുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കെന്ന് പിതാവ്

മദ്രാസ് ഐ.ഐ.ടിയിലെ വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് പിതാവ് ലത്തീഫ്. കേസില്‍ തെളിവ് നശിപ്പിക്കാന്‍ ലോക്കല്‍ പൊലീസ് ശ്രമിച്ചു. പ്രധാനമന്ത്രിയോട് സ്വതന്ത്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യപ്പെടും. മരണത്തിലേക്ക് നയിച്ച കാര്യങ്ങളും അന്വേഷിക്കണമെന്ന് ലത്തീഫ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ പ്രധാനമന്ത്രിയെ കണ്ട ശേഷം വെളിപ്പെടുത്തുമെന്നും ഡല്‍ഹിയില്‍ അദ്ദേഹം പറഞ്ഞു.

“എന്റെ മകള്‍ മരിച്ചിട്ട് 25 ദിവസമായി. ഇതുവരെ എങ്ങനെയാണ് മരിച്ചത് എന്നു പോലും അറിയാന്‍ കഴിയാത്ത് ഹതഭാഗ്യനായ പിതാവാണ് ഞാന്‍. അതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങള്‍ പ്രധാനമന്ത്രിയോട് പറയാനുണ്ട്”, ലത്തീഫ് പ്രതികരിച്ചു.

മൊബൈൽ ഫോണിലെ കുറിപ്പ് മരിക്കുന്നതിന് മുൻപ് ഫാത്തിമ എഴുതിയതാണെന്ന് ഫൊൻസിക് വിഭാഗം ഇന്നലെ ചെന്നൈ മെട്രോ പൊളിറ്റന്‍സ് കോടതിയെ അറിയിക്കുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് ഫാത്തിമയുടെ മൊബൈൽ, ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് പരിശോധിച്ചത്. ഇതിന്റെ ഫലമാണ് നൽകിയത്. തന്റെ മരണത്തിന് ഉത്തരവാദി സുദർശൻ പത്മനാഭൻ എന്ന അധ്യാപകനാണെന്നെ കുറിപ്പാണ് മൊബൈൽ വാൾപേപ്പറായി ഫാത്തിമ വെച്ചത്. ഇതിന്റെ ആധികാരികതയാണ് ഫൊറൻസിക് പരിശോധിച്ചത്.