Kerala

പത്തനംതിട്ടയിൽ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്

ഇതിന് മുന്നോടിയായി ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ നടന്നു

പത്തനംതിട്ടയിൽ ഇന്ന് മുതൽ സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ് ആരംഭിക്കും ഇതിന് മുന്നോടിയായി ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ നടന്നു. കോവിഡ് 19 നിയന്ത്രണങ്ങൾ മാറുന്ന മുറയ്ക്ക് ബാക്കി ബസുകൾ സർവീസ് നടത്തും ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസം ആർ.ടി.ഒയും ,ബസ് ഓണേഴ്സും തമ്മിൽ വിശദമായ ചർച്ച നടന്നിരുന്നു. സർവ്വീസ് ആരംഭിക്കുബോൾ സ്വീകരിക്കേണ്ട മുകരുതലുകൾ അടക്കം ചർച്ച ചെയ്യുകയും ചെയ്തു. ഇതേ തുടർന്നാണ് ബസുകൾ അണുവിമുക്തമാക്കുന്ന ജോലികൾ നടന്നത്. പത്തനംതിട്ട ആർ.ടി.ഒ ജിജി ജോർജിൻ്റെ നിർദ്ദേശ പ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. പ്രസാദിൻ്റെ മേൽനോട്ടത്തിലാണ് ബസുകൾ അണുവിമുക്തമാക്കിയത്. ബസിന്റെ വാതിലിലെ കമ്പികൾ ,സീറ്റ് കമ്പികൾ ,ഷട്ടറുകൾ ,ഡ്രൈവർ ക്യാബിൻ , എന്നിങ്ങനെ എല്ലാ ഭാഗവും അണുവിമുക്തമാക്കിയത്.

അടുത്ത ദിവസം മുതൽ വിദ്യാർത്ഥികളുടെ പരീക്ഷകൾ ആരംഭിക്കും , ഇതോടൊപ്പം പൊതു ജനങ്ങളുടെ യാത്ര ക്ലേശം കൂടി പരിഹരിക്കാൻ വേണ്ടിയാണ് നഷ്ടത്തിലാണെങ്കിലും സർവ്വീസുക ആരംഭിക്കാൻ ബസ് ഓണേഴ്സ് അസോസിയേഷൻ അറിയിച്ചു.പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകാത്ത രീതിയിൽ ജില്ലാതിർത്തിയിൽ യാത്രക്കാർക്ക് തുടർ യാത്രയ്ക്ക് സൗകര്യം ഒരുക്കിയാണ് ബസുകൾ സർവ്വീസ് നടത്തുന്നത് എന്നും ഭാരവാഹികൾ അറിയിച്ചു.