India Kerala

നടിയെ അക്രമിച്ച കേസ്; നടിയും പ്രതികളും കോടതിയില്‍ ഹാജരാകും

നടിയെ അക്രമിച്ച കേസിന്റെ വിചാരണയുടെ ഭാഗമായുള്ള സാക്ഷി വിസ്താരം ഇന്നും കൊച്ചി പ്രത്യേക സി.ബി.ഐ കോടതിയിൽ തുടരും. ദിലീപ് അടക്കമുള്ള പ്രതികളും ഇരയായ നടിയും കോടതിയിൽ ഹാജരാകും. കേസിലെ ഒന്നാം സാക്ഷിയായ നടിയുടെ വിസ്താരമാണ് ഇന്ന് കോടതിയിൽ നടക്കുന്നത്.

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് സാക്ഷി വിസ്താരം ആരംഭിച്ചത്. ഇരയായ നടിയുടെ വിസ്താരമാണ് ആരംഭിച്ചിട്ടുള്ളത്. 136 സാക്ഷികൾക്കണ് ആദ്യഘട്ടത്തിൽ സമൻസ് കോടതി അയിച്ചിട്ടുള്ളത്.

ഏപ്രിൽ 7 വരെയായിരിക്കും സാക്ഷി വിസ്താരം നടക്കുക. കൊച്ചി സി.ബി.ഐ കോടതിയിലെ അടച്ചിട്ട മുറിയിലാണ് വിസ്താരം നടക്കുന്നത്. നാല് ദിവസത്തേക്കാണ് നടിയുടെ വിസ്താരത്തിനുള്ള സമയം നിശ്ചയിച്ചിട്ടുള്ളത്.

എന്നാൽ പൾസർ സുനി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രത്യേക വിചാരണ വേണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ കേസിൽ കോടതി വിധി പറഞ്ഞതിന് ശേഷമേ ഇരയായ നടിയുടെ ക്രോസ് വിസ്താരം നടക്കൂ. ദിലീപുൾപ്പടെയുള്ള പത്ത് പ്രതികളും ഇന്നലെ കോടതിയിൽ ഹാജരായിരുന്നു. ഇന്നും പ്രതികൾ ഹാജരാകും.