ഹോട്ടൽ ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കന്യാകുമാരി മാർത്താണ്ഡത്ത് ഇന്നലെ വൈകിട്ടാണ് സംഭവം. ആലംകുളം സ്വദേശ്യായ രാധാകൃഷ്ണനാണ് കുത്തേറ്റ് മരിച്ചത്. തെങ്കാശി സ്വദേശ്യായ ഗണേശനാണ് രാധാകൃഷ്ണനെ കുത്തിയത്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെട്ട ഗണേശനെ തമിഴ്നാട് പൊലീസിന്റെ പ്രത്യേക സംഘം പിടികൂടി.
Related News
എറണാകുളത്തെ കിഴക്കന്‍ കടുങ്ങല്ലൂരില്‍ റീപോളിങ് വേണമെന്ന് കലക്ടര്‍
എറണാകുളം ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട കിഴക്കന്‍ കടുങ്ങല്ലൂരിലെ 83ആം നമ്പര്‍ ബൂത്തില്‍ റീപോളിങ് വേണമെന്ന് ജില്ലാ കലക്ടര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്കി. പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ട് ഇ.വി.എം മെഷീനില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് റീപോളിങ് വേണമെന്ന് കലക്ടര്‍ ആവശ്യപ്പെട്ടത്. 716 ആണ് രജിസ്റ്റര്‍ പ്രകാരം പോള്‍ ചെയ്ത വോട്ട്. എന്നാല്‍ പോളിങിന് ശേഷം ഇ.വി.എം മെഷീന് പരിശോധിച്ചപ്പോള്‍ 758 വോട്ട് പോള്‍ ചെയ്തതായി കണ്ടെത്തി. തുടര്‍ന്നാണ് കലക്ടര്‍ റീപോളിങ് ആവശ്യപ്പെട്ടത്.
കൊല്ലത്ത് തെരുവ് നായ ആക്രമണം; ആറു പേർക്ക് കടിയേറ്റു
കൊല്ലം ചിതറയിൽ തെരുവ് നായ ആക്രമണം. ആറു പേർക്ക് ഇന്നലെ തെരുവ് നായയുടെ കടിയേറ്റു. ചിതറ ബൗണ്ടർ ബുക്ക് സ്വദേശികളായ ഫിദാ ഫാത്തിമ , സിന്ധു, ഷിഹാബുദ്ദീൻ എന്നിവരെയും മടത്തറ സ്വദേശികളായ രാഘവൻ, ബിനു, ഫ്രാൻസിസ് എന്നിവർക്കുമാണ് തെരുവ് നായയുടെ കടിയേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് നിതിന്‍ ഗഡ്കരി
കേരളത്തിന്റെ ദേശീയ പാതാവികസനത്തിന് തടസമുണ്ടാകില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തോട് വിവേചനം കാണിച്ചിട്ടില്ല. മുന്‍ഗണനാ പട്ടികയില്‍ നിന്ന് സംസ്ഥാനത്തെ ഒഴിവാക്കിയ വിജ്ഞാപനം റദ്ദാക്കിയെന്നും മന്ത്രി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അല്‍ഫോണ്‍സ് കണ്ണന്താനം ഗഡ്കരിക്ക് നിവേദനം നല്‍കിയിരുന്നു.