പാലാരിവട്ടം മേൽപാലം അഴിമതിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോര്പറേഷന്, കിറ്റ്കോ എന്നീ സ്ഥാപനങ്ങൾ അന്വേഷണ പരിധിയിലുണ്ട്. അന്വേഷണ സംഘം അല്പസമയത്തിനകം പാലം പരിശോധിക്കും. ഉദ്യോഗസ്ഥർ അഴിമതി നടത്തിയോ എന്ന് വിജിലൻസ് പരിശോധിക്കും. എറണാകുളം സ്പെഷ്യൽ യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
Related News
കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി
ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതുവരെ 20 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. ഇനി നാല്പത് പേരെ കൂടി കണ്ടെത്താനുണ്ടെന്നാണ് വിവരം. കൂടുതല്‍ യന്ത്രസാമഗ്രികള്‍ എത്തിച്ച് തെരച്ചില്‍ നടത്തുകയാണ്. വയനാട് ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ ഇന്ന് തെരച്ചില്‍ പുനരാരംഭിക്കും. കഴിഞ്ഞ ദിവസം മഴ തുടര്‍ന്നതും മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ കഴിയാതെ വന്നതും രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായിരുന്നു. അതേസമയം കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുണ്ടാകുമെന്ന ആശങ്കയുമുണ്ട്. കഴിഞ്ഞ ദിവസം ആരെയും കണ്ടെത്താനായിരുന്നില്ല.
നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി
നിക്ഷേപകര്‍ക്ക് ഭൂപരിഷ്കരണ നിയമത്തില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 250 കോടി നിക്ഷേപവും 1000 പേര്‍ക്ക് ജോലിയും നല്കിയാലാണ് ഭൂപരിഷ്കരണത്തില്‍ ഇളവ് നല്‍കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാമത് ആഗോള നിക്ഷേപക സംഗമമായ അസെന്‍ഡ് കേരള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഭൂപരിഷ്കരണ നിയമത്തിൻ സംസ്ഥാന സര്‍ക്കാര്‍ ഇളവ് വരുത്താനൊരുങ്ങുന്നു. 250 കോടി നിക്ഷേപവും 1000 പേർക്ക് ജോലിയും എന്ന മാനദണ്ഡം പാലിച്ചാൽ നിക്ഷേപകര്‍ക്ക് ഭുപരിഷ്കരണ നിയമത്തിൽ ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാമത് […]
അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സംസ്ഥാനത്തിന്റെ പദ്ധതി തയ്യാറായി
അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള സംസ്ഥാനത്തിന്റെ വാർഷിക പദ്ധതി തയാറായി. നടപ്പു വർഷത്തെക്കാൾ പദ്ധതി അടങ്കലിൽ 2000 കോടിയുടെ കുറവ് ഇത്തവണയുണ്ട്. നടപ്പു വർഷത്തെ പദ്ധതി അടങ്കൽ 30,610 കോടി രൂപയാണ്. എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ കുറവ് വരുത്തിയേക്കില്ല. ഇന്നലെ ചേർന്ന ആസൂത്രണ ബോർഡിന്റെ സമ്പൂർണ യോഗം തയ്യാറാക്കിയ വാർഷിക പദ്ധതി ഇന്നത്തെ മന്ത്രിസഭ യോഗം പരിഗണിച്ചേക്കും.