ജമ്മു കശ്മീരിലെ കുൽഗാം ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ജയ്ഷെ മുഹമ്മദ് (ജെഎം) ഭീകരൻ, 2018 മുതൽ ഷോപ്പിയാനിലും കുൽഗാമിലും സജീവമായ പാകിസ്താൻ പൗരനായ ബാബർ ആണെന്ന് തിരിച്ചറിഞ്ഞതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (കശ്മീർ) വിജയ് കുമാർ അറിയിച്ചു. ഒരു റൈഫിൾ, ഒരു പിസ്റ്റൾ, രണ്ട് ഗ്രനേഡുകൾ എന്നിവ ഭീകരനിൽ നിന്ന് കണ്ടെടുത്തതായി ഐജിപി പറഞ്ഞു. ബുധനാഴ്ച രാവിലെയാണ് ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിലെ പരിവാൻ മേഖലയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സ്ഥലത്ത് ഇന്ത്യൻ സൈന്യത്തിന്റെയും ജെ-കെ പൊലീസിന്റെയും സംയുക്ത പരിശോധന പുരോഗമിക്കുകയാണ്. രക്ഷാസേന വീടുതോറുമുള്ള തെരച്ചിൽ നടത്തുകയാണ്.
Related News
പൗരത്വ നിയമഭേദഗതിക്കെതിരെ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം ഇന്ന്
പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്ഥാപക ദിനത്തിൽ വൻ പ്രതിഷേധവുമായി കോൺഗ്രസ്. എ.ഐ.സി.സി ആസ്ഥാനത്ത് നടക്കുന്ന പരിപാടിക്ക് അധ്യക്ഷ സോണിയ ഗാന്ധി നേതൃത്വം നൽകും.അസമിലെ ഗുവാഹത്തിയിൽ രാഹുൽ ഗാന്ധിയും ഉത്തർപ്രദേശിലെ ലഖ്നൗവിൽ പ്രിയങ്ക ഗാന്ധിയും പ്രതിഷേധറാലിയെ അഭിസംബോധന ചെയ്യും. ഭരണഘടനയും രാജ്യത്തെയും സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരായ കോൺഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം. 9.30ന് കോൺഗ്രസ് ആസ്ഥാനത്ത് സോണിയ ഗാന്ധി പതാക ഉയർത്തിയ ശേഷം ആയിരിക്കും ഡൽഹിയിലെ പ്രതിഷേധ പരിപാടികൾ ആരംഭിക്കുക. നേതാക്കൾ ഭരണഘടനയുടെ ആമുഖം വായിക്കും. […]
മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ: കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി
മരടിലെ ഫ്ളാറ്റുകൾ പൊളിച്ചു മാറ്റണമെന്ന ഉത്തരവിന്മേല് കോടതിയെ കബളിപ്പിക്കാന്‍ ശ്രമം നടന്നെന്ന് സുപ്രീംകോടതി. ഉത്തരവിനെതിരെ ഫ്ലാറ്റുടമകള്‍ നല്കിയ റിട്ട് ഹര്‍ജികള്‍ തള്ളികൊണ്ടാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഫ്ലാറ്റുകള്‍ പൊളിച്ചേ തീരൂ. കോടതിയില്‍ തട്ടിപ്പ് നടത്താനുള്ള ശ്രമം തുടര്‍ന്നാല്‍ അഭിഭാഷകര്‍ നടപടി നേരിടേണ്ടിവരും എന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മ്മിച്ച അഞ്ച് ഫ്ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു മാറ്റണമെന്ന് മെയ് എട്ടിനാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിനെതിരെ ഫ്ലാറ്റുടമകള്‍ നല്കിയ റിട്ട് […]
പരീക്ഷ അധ്യാപകന് എഴുതിയ സംഭവം: ഗുരുതര ക്രമക്കേടെന്ന് റിപ്പോര്‍ട്ട്
കോഴിക്കോട് വിദ്യാര്‍ഥികളുടെ പരീക്ഷ അധ്യാപകന് എഴുതിയ സംഭവത്തില്‍ ഗുരുതര ക്രമക്കേട് നടന്നെന്ന് അന്വേഷണ റിപ്പോര്‍ട്ട്. വകുപ്പുതല അന്വേഷണം നടത്തിയ ഹയര്‍ സെക്കണ്ടറി ജോയിന്റ് ഡയറക്ടര്‍ എസ്.എസ് വിവേകാനന്ദനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയ സംഭവത്തില്‍ അധ്യാപകന് നിഷാദ് വി മുഹമ്മദ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. വിദ്യാര്‍ത്ഥികള്‍ക്കായി ആള്‍മാറാട്ടം നടത്തി അധ്യാപകന് പരീക്ഷയെഴുതുകയും പ്രധാനാധ്യാപികയടക്കം അതിന് കൂട്ട് നില്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ പരീക്ഷ നടത്തിപ്പില്‍ ഗുരുതര ക്രമക്കേട് നടന്നതായാണ് അന്വേഷണ റിപ്പോര്‍ട്ട്. അധ്യാപകര്‍ക്കെതിരെ വിശദമായ അന്വേഷണം വേണം. […]