തൃശൂര്‍ പൂരം ചടങ്ങുകള്‍ക്ക് തുടക്കമായി. വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുര നട തള്ളിത്തുറന്ന് നെയ്തലക്കാവ് ഭഗവതി എഴുന്നള്ളി. നാളെയാണ് പൂരം. പൂരനഗരിയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ശിവകുമാറിന്റെ പുറത്തേറിയാണ് നെയ്തലക്കാവില്‍ അമ്മ എത്തിയത്. നടതള്ളിത്തുറന്ന് ശിവകുമാര്‍ ശ്രീമൂല സ്ഥാനത്തെ നിലപാട് തറയ്ക്ക് സമീപം നിലയുറപ്പിച്ചു.കണിമംഗലം ശാസ്താവിന്റെ എഴുന്നള്ളത്തോട് കൂടി നാളെ തൃശൂര്‍ പൂരത്തിന് തുടക്കമാകും. വാദ്യക്കാരും ദേശക്കാരുമടക്കം 50 പേരാണ് ഓരോ ഘടകപൂരങ്ങളെയും അനുഗമിക്കുക. ഒരാനപ്പുറത്താണ് നാളത്തെ പൂരം. പങ്കെടുക്കുന്നവര്‍ക്ക് കൊവിഡ് ഇല്ല എന്ന് തെളിയിക്കുന്ന രേഖ നിര്‍ബന്ധമാണ്. തിരുവമ്പാടി ഒരാനപ്പുറത്ത് ചടങ്ങുകള്‍ നടത്തും. മഠത്തിലേക്കുള്ള യാത്രയും മീത്തില്‍ നിന്നുള്ള വരവും പേരിന് മാത്രം. തെക്കോട്ടിറക്കത്തിനൊടുവില്‍ തിരുവമ്പാടിക്ക് കുടമാറ്റമില്ല.പാറമേക്കാവിന്റെ പൂരത്തില്‍ പതിനഞ്ചാനകളുണ്ടാകും. കിഴക്കേ ഗോപുരം വഴി വടക്കുംനാഥനിലേക്ക്. അവിടെ ഇലഞ്ഞിത്തറ മേളം നടക്കും. പിന്നീട് തെക്കോട്ടിറക്കം. കുടമാറ്റം പ്രദര്‍ശനത്തിലൊതുക്കും. പൂര നാള് രാത്രി ഇരുവിഭാഗവും വെടിക്കെട്ടിന് തിരികൊളുത്തും. പിറ്റേന്നാള്‍ ശ്രീ മൂലസ്ഥാനത്ത് ഉപചാരം ചൊല്ലിപ്പിരിയല്‍ ഉണ്ടാകും
Related News
രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് ജോസ് ടോം
രണ്ടില ചിഹ്നത്തില്‍ തന്നെ മത്സരിക്കണമെന്നായിരുന്നു ആഗ്രഹമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോം.ജോസഫ് വിഭാഗത്തിന്റെ വോട്ടും വേണം..കെ.എം മാണിയുടെ അനുഗ്രഹം വിജയത്തിലെത്തിക്കുമെന്നും ജോസ് ടോം മീഡിയവണിനോട് പറഞ്ഞു.
സൂപ്രണ്ടിന്റെ സസ്പെൻഷൻ പിൻവലിച്ചില്ല; കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു
കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ടിൻ്റെ സസ്പെൻഷൻ പിൻവലിക്കാമെന്ന ഉറപ്പ് ആരോഗ്യമന്ത്രി പാലിക്കുന്നില്ലെന്നാരോപിച്ച് കെജിഎംഒഎ കോഴിക്കോട് ജില്ലയിൽ സമരം പുനരാരംഭിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സ് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കും. സസ്പെൻഷൻ ഉത്തരവ് പുനപരിശോധിക്കാൻ ആരോഗ്യ മന്ത്രി ചുമതലപ്പെടുത്തിയ ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് നൽകി മൂന്നു ദിവസമായിട്ടും തുടർ നടപടികളൊന്നും ഉണ്ടായിട്ടില്ല. ഒ.പി.ബഹിഷ്കരണം ഉൾപ്പടെയുള്ള സമരത്തിലേക്ക് ഡോക്ടേഴ്സ് നീങ്ങിയതോടെയാണ് ആരോഗ്യ മന്ത്രി കെജിഎംഒഎ നേതാക്കളുമായി ചർച്ച നടത്തി സസ്പെൻഷൻ പുനപരിശോധിക്കാൻ നിർദേശം നൽകിയത്. ഡോക്ടേഴ്സ് താൽക്കാലികമായി […]
ഫാത്തിമ ലത്തീഫ്: പൊതുസ്മരണയും ബഹുജൻ ഓർമകളും
സ്മരണ പലപ്പോഴും ഒരു നിർമിതിയാണ്. സിനിമകൾ, ന്യൂസ് പേപ്പറുകൾ, പാഠപുസ്തകങ്ങൾ തുടങ്ങി പൊതുസ്മരണകളെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അത്തരം നിർമിതികൾക്ക് മികച്ചൊരു ഉദാഹരണമാണ് ബി.ആർ അംബേദ്കറും എം കെ ഗാന്ധിയും. ഗാന്ധിയൻ കഥകളും സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ സംഭാവനയും മരണവും ഒരു ഐതിഹാസിക ചരിത്രമായിട്ടാണ് വായിക്കപ്പെടുന്നത്. അതേസമയം അംബേദ്കർ കേവലം ഭരണഘടനയ്ക്കുള്ളിൽ ഒതുങ്ങുന്നു/ ഒതുക്കുന്നു. അംബേദ്കർ ഒരിക്കലും അസാമാന്യ പ്രതിഭയായും വിശാല ഹൃദയത്തിന്റെ ഉടമയായും ജാതിയെ അടിസ്ഥാനപരമായിത്തന്നെ ചോദ്യംചെയ്ത വ്യക്തിയായും ആഘോഷിക്കപ്പെട്ടിരുന്നില്ല. നിലവിലെ അധികാര ഘടകങ്ങൾ പൊതുമണ്ഡലങ്ങൾ പ്രക്ഷുബ്ധമാകാതിരിക്കാൻ […]