കാർഷിക നിയമങ്ങൾക്കെതിരായ സമരം 86ാം ദിവസത്തിലേക്ക്. തുടർ സമര പരിപാടികൾ സംയുക്ത സമര സമിതി ഉടൻ തീരുമാനിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബികെയു നേതാവ് രാകേഷ് ടികായത്തിന്റെ നേതൃത്വത്തിൽ മഹാ പഞ്ചായത്തുകൾ തുടരുകയാണ്. തെരഞ്ഞെടുപ്പ് അടുത്തെത്തി നിലക്കുന്ന ബംഗാളിലേക്ക് മാർച്ച് നടത്താൻ തയ്യാറാകാനാണ് രാകേഷ് ടികായത്തിന്റെ നിർദേശം. നാളെ മഹാരാഷ്ട്രയിൽ മഹാ പഞ്ചായത്ത് ചേരാൻ നിശ്ചയിച്ചിരുന്നെങ്കിലും കോവിഡ് രൂക്ഷമായത് ചൂണ്ടിക്കാട്ടി സർക്കാർ പരിപാടിക്ക് അനുമതി നൽകിയിട്ടില്ല. കോണ്‍ഗ്രസ് നേതാവ് സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തില്‍ രാജസ്ഥാനിലും മഹാ പഞ്ചായത്തുകള്‍ തുടരുകയാണ്.മഹാപഞ്ചായത്തുകള്‍ മൂലം ഡല്‍ഹി സമരഭൂമികളിലെ പങ്കാളിത്തം കുറയാതിരിക്കാനുള്ള നടപടികളും സംഘടനകള്‍ സ്വീകരിക്കുന്നുണ്ട്.
Related News
ആരെയും കുതികാല് വെട്ടി സ്ഥാനാര്‍ഥിയാകാന്‍ താന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്
ആരെയും കുതികാല് വെട്ടി സ്ഥാനാര്‍ഥിയാകാന്‍ ആഗ്രഹിച്ചിട്ടില്ലെന്ന് കുമ്മനം രാജശേഖരന്. തന്റെ പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തിച്ചിട്ടില്ല. ഒരു സ്ഥാനത്തിന് വേണ്ടിയും താനിന്നു വരെ മോഹിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്-എല്‍.ഡി.എഫ് അവിശുദ്ധ ബന്ധമാണുള്ളത്. വട്ടിയൂര്‍ക്കാവിലെ പ്രചരണത്തിന് താന്‍ സജീവമായി ഉണ്ടാകുമെന്നും കുമ്മനം വ്യക്തമാക്കി.
കടുത്ത നിയന്ത്രണങ്ങള്‍ നടപ്പിലാക്കിയാല്‍ കോവിഡ് മൂന്നാം തരംഗം ഒരിക്കലും ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ്
കോവിഡ് രണ്ടാം തരംഗത്തില്‍ ആടിയുലയുമ്പോഴും മൂന്നാം തരംഗത്തിന്റെ ഭീതിയിലാണ് ഇന്ത്യ. മൂന്നാം തരംഗം കുട്ടികളെയും ബാധിക്കുമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. എന്നാല്‍ കടുത്ത നടപടികള്‍ കൈക്കൊള്ളുകയും അവ ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്താല്‍ മൂന്നാം തരംഗം ഇന്ത്യയിലെത്തില്ലെന്ന് കേന്ദ്ര ശാസ്ത്ര ഉപദേഷ്ടാവ് ഡോ.കെ.വിജയരാഘവന് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിന്റെ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശക്തമായ നടപടികൾ കൈക്കൊള്ളുകയാണെങ്കിൽ, മൂന്നാമത്തെ തരംഗം യഥാർത്ഥത്തിൽ എവിടെയും സംഭവിക്കാനിടയില്ല. പ്രാദേശിക തലത്തിലും സംസ്ഥാനങ്ങളിലും ജില്ലകളിലും നഗരങ്ങളിലും എല്ലായിടത്തും മാർഗ്ഗനിർദ്ദേശങ്ങൾ എത്രത്തോളം ഫലപ്രദമായി നടപ്പാക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുമത്. […]
ഫോണ്‍ ചോര്‍ത്തല്‍ വിവാദം; പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്
ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ പ്രധാനമന്ത്രിയെ പരോക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധി എംപി. നിങ്ങളുടെ ഫോണിലുള്ളതെല്ലാം അയാള്‍ വായിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളുയരുമ്പോള്‍, ‘ടാപ്പിംഗ് ജീവി’ എന്നാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സിംഗ് സുര്‍ജേവാല സര്‍ക്കാരിനെ വിശേഷിപ്പിച്ചത്. നരേന്ദ്രമോദി മന്ത്രിസഭയിലെ നിലവിലുള്ള രണ്ട് മന്ത്രിമാരുടേയും മൂന്ന് പ്രതിപക്ഷ നേതാക്കളുടേയും നാല്‍പ്പത്തിലേറെ മാധ്യമപ്രവര്‍ത്തകരുടേയും സുപ്രിംകോടതി ജഡ്ജിമാരുടെയും ഫോണുകള്‍ ഇസ്രായേല്‍ ചാരസോഫ്റ്റ് വെയറായ പെഗാസസ് ചോര്‍ത്തിയതായാണ് പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.