World

യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റർ ഒറ്റയ്ക്ക് പലായാനം ചെയ്ത് 11 വയസുകാരൻ

കൊടുമ്പിരികൊള്ളുന്ന യുദ്ധമുഖത്തുനിന്ന് 1,200 കിലോമീറ്റർ ഒറ്റയ്ക്ക് പലായാനം ചെയ്ത് സ്ലോവാക്യലെത്തിയ ഒരു പതിനൊന്നുകാരൻ. യുക്രൈൻ യുദ്ധത്തിന്റെ മറ്റൊരു പ്രതീകമായി സാമൂഹ്യമാധ്യമങ്ങളിൽ നിറയുകയാണ് ആ പതിനൊന്നുകാരൻ. ( 11 year old migrate from Ukraine alone )

ഹസൻ എന്നാണ് ഈ പതിനൊന്നുകാരൻറെ പേര്. കൈ തണ്ടയിൽ അമ്മ എഴുതിവെച്ച ബന്ധുവിന്റെ ഫോൺ നമ്പറും, പാസ്‌പോർട്ടും, രണ്ട് ചെറിയ ബാഗുകളുമായി ഒറ്റയ്ക്ക് 1,200 കിലോമീറ്റർ താണ്ടിയാണ് ഹസൻ സ്ലോവാക്യയിലെത്തിയത്. തലയ്ക്കുമുകളിലിരമ്പുന്ന യുദ്ധവിമാനങ്ങൾ, വെടിയൊച്ചകൾ, യുദ്ധമെന്തെന്ന് അറിയാത്ത പ്രായത്തിൽ, യുദ്ധഭുമിയിൽനിന്നുള്ള ഏകാന്ത യാത്ര.

മകനെങ്കിലും രക്ഷപ്പെടട്ടെ എന്ന ആഗ്രഹത്തോടെ അമ്മ യൂലിയ പിസെറ്റ്‌സ്‌കായയാണ് ഹസനെ യുക്രൈൻ വിടുന്ന അഭയാർത്ഥികളൊപ്പം സ്ലൊവാക്യയിലേക്ക് കയറ്റിവിട്ടത്. യൂലിയ പിസെറ്റ്‌സ്‌കായയുടെ അമ്മയ്ക്ക് ശാരീരിക വൈകല്യങ്ങളുണ്ട്. ഒപ്പം വാർധ്യകസഹജമായ അസുഖങ്ങളും. കിലോമീറ്ററുകൾ അകലെയുള്ള അഭയകേന്ദ്രങ്ങളിലേക്ക് അമ്മയെയും കൊണ്ടുള്ള യാത്ര ദുഷ്‌കരമാണ്. അതുകൊണ്ടാണ് അമ്മയെ പരിചരിച്ച് സ്വന്തം പട്ടണമായ സപോരിജിയയിൽ തന്നെ കഴിയാമെന്ന് യൂലിയ പിസെറ്റ്‌സ്‌കായ തീരുമാനിച്ചത്.