കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പരസ്യ പ്രതിഷേധമുയര്‍ത്തി ഒരു വിഭാഗം വൈദികര്‍. കര്ദ്ദിനാളെടുക്കുന്ന എല്ലാ തീരുമാനങ്ങളോടും വിയോജിപ്പ് രേഖപ്പെടുത്താനുളള തീരുമാനം രേഖാ മൂലം വത്തിക്കാനെ അറിയിക്കും.വത്തിക്കാന്‍ റിപ്പോര്‍ട്ട് പരിഗണിച്ചല്ല ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരൂപതാ അഡ്മിനിസ്ട്രേറ്റര്‍ പദവി തിരിച്ചുനല്‍കിയതെന്ന ജേക്കബ് മനത്തോടത്ത് പറഞ്ഞിരുന്നു. ഇതിനെ തിരുത്തി ഇന്നലെ സിറോ മലബാര്‍ സഭ വാര്‍ത്താകുറിപ്പ് ഇറക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു വിഭാഗം വൈദികര്‍ ഇന്ന് യോഗം ചേരുന്നത്.
Related News
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ വഴിയില്‍ തടസങ്ങളുണ്ടാകരുത്; നിര്‍ദേശങ്ങളുമായി ഹൈക്കോടതി
അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്ന നടപടിയുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങളുമായി ഹൈക്കോടതി. അരിക്കൊമ്പനെ മാറ്റുമ്പോള്‍ സഞ്ചാര പാതയിലടക്കം തടസങ്ങള്‍ ഉണ്ടാകരുതെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. ഇതിനായി അതാത് ജില്ലാ കളക്ടര്‍മാര്‍ മേല്‍നോട്ടം വഹിക്കണമെന്നും കോടതി ഉത്തരവിട്ടു. കാട്ടാനയെ പറമ്പിക്കുളത്തേക്ക് മാറ്റുമ്പോള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ആവശ്യമായ പൊലീസിനെ അകമ്പടിക്കായി നല്‍കണമെന്നും ഹൈക്കോടതിയുടെ നിര്‍ദേശമുണ്ട്. അരിക്കൊമ്പനെ പിടികൂടി പറമ്പികുളത്തെത്തിക്കാനുള്ള ചുമതല ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സംഘത്തിനെന്നും കോടതി ഉത്തരവില്‍ പറയുന്നു. ആനയെ പിടികുടുന്നതും പറമ്പിക്കുളത്ത് എത്തിക്കുന്നതും വരെയുളള നടപടികള്‍ പൊതുജനങ്ങള്‍ […]
വഴക്കമുള്ള സ്വഭാവ നടൻ; വേഷമിട്ടത് 600 ലേറെ ചിത്രങ്ങളിൽ; പൂജപ്പുര രവി ഇനി ഓർമ
നാടകവേദികൾ അടക്കി ഭരിച്ചതിനു ശേഷം മലയാള സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തി ശ്രദ്ധേയമായ വേഷങ്ങൾ ചെയ്ത നടനായിരുന്നു പൂജപ്പുര രവി. നിത്യ ഹരിത നായകൻ പ്രേം നസിർ മുതൽ പുതു തലമുറയുടെ ആവേശമായ ടോവിനോ തോമസിനൊപ്പം വരെ അറുനൂറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. സിനിമകളെ വെല്ലുന്ന കലാനിലയം ഡ്രാമാവിഷൻ എന്നപ്രശസ്ത നാടക കളരിയുടെ നാടകങ്ങളിലൂടെയാണ് പൂജപ്പുര രവി ശ്രദ്ധേയനാകുന്നത്. നാടകത്തിലെ ജനപ്രാതി വർധിച്ചതോടെ എഴുപതുകളുടെ പകുതിയിലാണ് പൂജപ്പുര രവി സിനിമയിലെത്തുന്നത്. ഗാംഭീര്യമുള്ള ശബ്ദവും, വഴക്കമുള്ള അഭിനയ ശൈലിയും രവിയുടെ സവിശേഷതയായിരുന്നു. ഹാസ്യത്തിന്റെ […]
ഒ.ഐ.സി: ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാകിസ്താന് സമ്മേളനം ബഹിഷ്കരിച്ചു
ഒ.ഐ.സി സമ്മേളനത്തിലേക്ക് ഇന്ത്യയെ ക്ഷണിച്ചതിൽ പ്രതിഷേധിച്ച് പാക് വിദേശകാര്യ മന്ത്രി സമ്മേളനം ബഹിഷ്കരിച്ചു. സമ്മേളനത്തിനെത്തിയ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് സൌദി അടക്കമുള്ള രാജ്യങ്ങളുടെ വിദേശമന്ത്രിമാരുമായി പ്രത്യേകം ചര്‍ച്ച നടത്തി. പാകിസ്താന് അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കാതെ മേഖലയില്‍ സമാധാനം പുലരില്ലെന്ന് സുഷമ പറഞ്ഞു. സമ്മേളനം അബൂദബിയില്‍ തുടരുകയാണ്. തീവ്രവാദത്തിനെതിരെ ശക്തമായ നിലപാട് മുസ്ലിം ലോകം സ്വീകരിക്കണമെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ആഹ്വനം ചെയ്തു.