ദുബൈയിൽ നിന്ന് നാട്ടിലേക്ക് മൃതദേഹങ്ങൾ അയക്കുന്നത് വൈകിയ സംഭവത്തിൽ വിശദീകരണവുമായി ദുബൈ ഇന്ത്യൻ കോൺസുലേറ്റ്. മുദ്രപത്രത്തിലെ തിയതിയില്‍ വ്യക്തത വരുത്താൻ ശ്രമിച്ചത് തെറ്റായി വ്യാഖ്യാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. അത് ഒഴിവാക്കാമായിരുന്നുവെന്നും ക്ലിയറൻസ് നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും കോണ്‍സുലേറ്റ് പറഞ്ഞു. വാർത്തയെ തുടർന്നാണ് മാധ്യമവിഭാഗം കോൺസുൽ നീരജ് അഗർവാളിന്റെ വിശദീകരണം.
Related News
യു.എ.ഇയിൽ കോവിഡ് നിയമം ലംഘിച്ചാൽ ധനനഷ്ടവും മാനഹാനിയും !
മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര യു.എ.ഇയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചാൽ കനത്തപിഴ മാത്രമല്ല, നിയമലംഘകരുടെ ഫോട്ടോയും പ്രസിദ്ധീകരിക്കും. യു.എ.ഇ പബ്ലിക് പ്രോസിക്യൂഷനാണ് നിയലംഘകരുടെ ചിത്രങ്ങൾ വെളിപ്പെടുത്തുന്ന നടപടിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. യു.എ.ഇയിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയാൽ പിഴയടച്ച് പോക്കറ്റ് കാലിയാവും എന്ന് മാത്രം പേടിച്ചാൽ പോര. നിയമലംഘകരുടെ കൂടുത്തിൽ സ്വന്തം ചിത്രവും കണ്ട് നാണം കെടേണ്ടി വരും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടി കർശനമാക്കുന്നതിന്റെ ഭാഗമായാണ് യു.എ.ഇ പബ്ലിക് […]
കോവിഡ് 19: ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 95 ആയി
കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 9 മലയാളികൾ ഇന്നലെ ഗൾഫിൽ മരിച്ചു. ഇതോടെ കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം 95 ആയി ഉയർന്നു. കോവിഡിന് കീഴടങ്ങിയ മലയാളികളിൽ എഴുപതോളം പേർ യു.എ.ഇയിലാണ്. അഞ്ച് മലയാളികളാണ് യു.എ.ഇയിൽ മാത്രം ഇന്നലെ മരിച്ചത്. അജ്മാനിലാണ് രണ്ട് മരണം. കണ്ണൂർ വെള്ളുവക്കണ്ടി നെല്ലിക്കപ്പാലം സ്വദേശി അബ്ദുൽ സമദ്, കുന്ദംകുളം പാർളിക്കാട് കുന്നുശ്ശേരി ചനോഷ് എന്നിവരാണ് അജ്മാനിൽ മരിച്ചത്. അബ്ദുൽ സമദിന് 58ഉം […]
യുഎഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റിന്റെ അംഗീകാരം
യു.എ.ഇക്ക് എഫ് 35 യുദ്ധവിമാനം നൽകാനുള്ള തീരുമാനത്തിന് യു.എസ് സെനറ്റ് അംഗീകാരം നൽകി. ഇതോടെ അറബ് ലോകത്ത് എഫ് 35 സ്വന്തമായുള്ള ഏകരാജ്യം യു.എ.ഇയാവും. പ്രതിപക്ഷ എതിർപ്പ് മറികടന്നാണ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബില്‍ പാസാക്കിയെടുത്തത്. എഫ് 35 ജെറ്റുകൾ, ഡ്രോൺ, ആയുധങ്ങൾ തുടങ്ങിയവ 23 ബില്യൺ ഡോളര്‍ ഇടപാടിലൂടെയാണ് യു.എ.ഇ സ്വന്തമാക്കുന്നത്. ഇസ്രയേലുമായുള്ള സമാധാന കരാറിന്റെ പശ്ചാത്തലത്തിലും ഇറാന്റെ ഭീഷണിയെ ചെറുക്കുന്നതിനും ആയുധ കൈമാറ്റം അനിവാര്യമാണെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയിൽ പറഞ്ഞു.