Football Sports

പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗ് കിരീടം

ഫ്രഞ്ച് ലീഗില്‍ പാരിസ് സെന്റ് ജെര്‍മന്‍ മോണാകോയെ 3-1ന് പരാജയപ്പെടുത്തി. കിലിയന്‍ എംബാപെയുടെ ഹാട്രിക്കാണ് പി.എസ്.ജിക്ക് വിജയം സമ്മാനിച്ചത്. ലീഗില്‍ രണ്ടാം സ്ഥാനക്കാരായ ലില്ലെ, ടൗലൂസിനോട് ഗോള്‍രഹിത സമനില വഴങ്ങിയതോടെ മത്സരം തുടങ്ങും മുമ്പേ പി.എസ്.ജി കിരീടം ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ഏഴ് സീസണുകളില്‍ പി.എസ്.ജിയുടെ ആറാം കിരീടമാണിത്.

ഫ്രഞ്ച് ലീഗില്‍ അവസാന മൂന്ന് മത്സരങ്ങളും തോറ്റതാണ് പി.എസ്.ജിയുടെ കിരീടനേട്ടം വൈകിപ്പിച്ചത്. 32 മത്സരങ്ങളില്‍ നിന്നും 81 പോയിന്റ് നേടിയാണ് പി.എസ്.ജിയുടെ കിരീടനേട്ടം. അഞ്ച് മത്സരങ്ങള്‍ ശേഷിക്കെയാണ് രണ്ടാം സ്ഥാനത്തുള്ള ലില്ലെ 16 പോയിന്റ് പുറകിലാണ്. പരിക്കേറ്റ് സീസണിലെ പകുതി മത്സരങ്ങളിലും സൂപ്പര്‍താരം നെയ്മറിന് കളിക്കാനായിരുന്നില്ല. കിലിയന്‍ എംബപെയുടെ മികവിലാണ് പി.എസ്.ജി കിരീടം സ്വന്തമാക്കി

അതേസമയം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എവര്‍ട്ടണ്‍ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്തു. തോല്‍വി മാഞ്ചസ്റ്ററിന്റെ ചാമ്പ്യന്‍സ് ലീഗ് മോഹങ്ങള്‍ക്ക് തിരിച്ചടിയാകും. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ കാര്‍ഡിഫ് സിറ്റിയെ 2-0ത്തിന് പരാജയപ്പെടുത്തി. ജയത്തോടെ ലിവര്‍പൂള്‍ വീണ്ടും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. അര്‍സണല്‍ ക്രിസ്റ്റല്‍ പാലസ് പോരാട്ടത്തില്‍ ക്രിസ്റ്റല്‍ പാലസ് അര്‍സണലിനെ 3-2ന് പരാജയപ്പെടുത്തി.

സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് അത്‌ലറ്റിക് ബില്‍ബാവോയെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി. കരിം ബെന്‍സേമയാണ് മൂന്ന് ഗോളുകളും നേടിയത്.