Cricket Sports

HBD Ganguly: ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച ‘ദാദ’യുടെ 5 തീരുമാനങ്ങൾ!!

ഇന്ത്യൻ ക്രിക്കറ്റിലെ ദാദയ്ക്ക് ഇന്ന് 48ാം പിറന്നാൾ. ബിസിസിഐ പ്രസിഡൻറായി കരിയറിലെ രണ്ടാം ഇന്നിങ്സിലാണ് സൗരവ് 

ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ച നായകൻ, പ്രതിഭാശാലിയായ ഇടങ്കയ്യൻ ഓപ്പണർ, ഓഫ് സൈഡിലെ ദൈവം… ആരാധകരുടെ പ്രിയപ്പെട്ട ദാദ സൗരവ് ഗാംഗുലി ഇന്ന് 48ാം പിറന്നാൾ ആഘോഷിക്കുകയാണ്. ബിസിസിഐ പ്രസിഡൻറായി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ രണ്ടാം ഇന്നിങ്സ് ആരംഭിച്ച് കഴിഞ്ഞു. കോഴ വിവാദത്തിൽ പെട്ട് മുഖം നഷ്ടപ്പെട്ട് നിൽക്കുകയായിരുന്ന ഇന്ത്യൻ ക്രിക്കറ്റിനെ മാറ്റിമറിച്ചത് ഗാംഗുലിയാണ്. വിദേശത്ത് ഇന്ത്യ തുടരെത്തുടരെ മത്സരങ്ങൾ ജയിക്കാൻ തുടങ്ങിയത് ഗാംഗുലിയുടെ കാലത്താണ്. മികച്ച യുവനിരയെയും അദ്ദേഹം വാ‍ർത്തെടുത്തു. ഇന്ത്യൻ ക്രിക്കറ്റ് ലോകത്തെ തന്നെ മാറ്റിമറിച്ച ഗാംഗുലിയുടെ 5 തീരുമാനങ്ങൾ പരിശോധിക്കാം.

ഓസ്ട്രേലിയക്കെതിരെ ലക്ഷ്മണിനെ മൂന്നാമനായി ഇറക്കുന്നു

malayalam.samayam.com

2001ലെ കൊൽക്കത്ത ഈഡൻ ഗാ‍ർഡൻസ് ടെസ്റ്റിൽ ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത് ചരിത്രനേട്ടങ്ങളിൽ ഒന്നായിരുന്നു. വിവിഎസ് ലക്ഷ്മണിനെ മൂന്നാമനാക്കി ഇറക്കിയ ഗാംഗുലിയുടെ തീരുമാനമാണ് അന്ന് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഫോളോ ഓൺ വഴങ്ങി ബാറ്റിങിന് ഇറങ്ങിയപ്പോൾ ദ്രാവിഡിന് പകരം ഗാംഗുലി ലക്ഷ്മണിനെ മൂന്നാമനാക്കി ഇറക്കി. 281 റൺസ് നേടി ക്യാപ്റ്റൻെറയും ആരാധകരുടെയും വിശ്വാസം കാത്താണ് ലക്ഷ്മൺ അന്ന് ഇന്ത്യക്ക് ജയം സമ്മാനിച്ചത്.

സെവാഗിനെ ഓപ്പണറാക്കി

malayalam.samayam.com

വീരേന്ദ‍ർ സെവാഗ് കരിയറിൽ മധ്യനിരയിലാണ് ബാറ്റ് ചെയ്തിരുന്നത്. ടെസ്റ്റിൽ അരങ്ങേറ്റ മത്സരത്തിൽ ആറാമനായി ഇറങ്ങി സെവാഗ് സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാൽ സെവാഗിനെ ഓപ്പണറാക്കി ഗാംഗുലി ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. ടോപ് ഓ‍ർഡറിൽ തൻെറ സ്ഥാനം പിന്നോട്ടാക്കിയായിരുന്നു ഗാംഗുലി സെവാഗിനെ ഓപ്പണറാക്കിയത്. ലോകം കണ്ട എക്കാലത്തെയും മികച്ച വെടിക്കെട്ട് ഓപ്പണറായാണ് സെവാഗ് പിന്നീട് തൻെറ കരിയ‍ർ അവസാനിപ്പിച്ചത്.

​ധോണി ഇന്ത്യൻ ടീമിലെത്തി, പാകിസ്ഥാനെതിരെ മൂന്നാമനായി ഇറക്കി

malayalam.samayam.com

ഇന്ത്യൻ ക്രിക്കറ്റിൽ നായകനെന്ന നിലയിൽ ഗാംഗുലിയുടെ യഥാ‍ർഥ പിൻഗാമി മഹേന്ദ്ര സിങ് ധോണി തന്നെയാണ്. 2004ൽ ധോണി ടീമിലെത്തുന്നത് ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ്. 2005ൽ വിശാഖപട്ടണം ഏകദിനത്തിൽ പാകിസ്ഥാനെതിരെ നേടിയ സെഞ്ച്വറിയാണ് ധോണിയുടെ ടീമിലെ സ്ഥാനം ഉറപ്പാക്കുന്നത്. നീളൻ മുടിക്കാരനായ ആ വിക്കറ്റ് കീപ്പറെ മൂന്നാമനായി ഇറക്കാനുള്ള ദാദയുടെ തന്ത്രമാണ് അവിടെ വിജയിച്ചത്.

​ദ്രാവിഡ് ഇന്ത്യയുടെ വിക്കറ്റ് കീപ്പറായി

malayalam.samayam.com

എംഎസ് ധോണിയെപ്പോലെ മികച്ച ഒരു വിക്കറ്റ് കീപ്പ‍ർ സൗരവ് ഗാംഗുലി നയിച്ച ഇന്ത്യൻ ടീമിൽ ഇല്ലായിരുന്നു. നയൻ മോംഗിയക്ക് ശേഷം നിരവധി പേരെ പരീക്ഷിച്ചെങ്കിലും ആരിലും ടീം മാനേജ്മെൻറിന് വലിയ തൃപ്തി ഉണ്ടായിരുന്നില്ല. ഒടുവിൽ ഉപനായകൻ രാഹുൽ ദ്രാവിഡിനെ സ്ഥിരം വിക്കറ്റ് കീപ്പറാക്കാൻ തീരുമാനിച്ചത് ഗാംഗുലി തന്നെയാണ്. ദ്രാവിഡിനെ ഇതിന് സമ്മതിപ്പിച്ചതും ഗാംഗുലി തന്നെയായിരുന്നു.

​യുവതാരങ്ങൾക്ക് നൽകിയ പിന്തുണ

malayalam.samayam.com

യുവതാരങ്ങൾക്ക് ഇത്രയധികം പിന്തുണ നൽകിയ മറ്റൊരു നായകൻ ഇന്ത്യൻ ക്രിക്കറ്റിൽ ഉണ്ടാവില്ല. ഗാംഗുലിക്ക് അവരിലും അവർക്ക് തിരിച്ചും വലിയ വിശ്വാസമാണ് ഉണ്ടായിരുന്നത്. അത് തന്നെയായിരുന്നു അക്കാലത്തെ ഇന്ത്യൻ ക്രിക്കറ്റിൻെറ പ്രധാന വിജയരഹസ്യം. വീരേന്ദ‍ർ സെവാഗ്, ഹ‍ർഭജൻ സിങ്, യുവരാജ് സിങ്, സഹീർ ഖാൻ തുടങ്ങിയവരെല്ലാം ഗാംഗുലിയുടെ ക്യാപ്റ്റൻസിയിലാണ് ക്രിക്കറ്റിൽ മികച്ച കരിയ‍ർ പടുത്തുയർത്തിയത്.