ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടികളുടെ മരണം വിഷം ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പെൺകുട്ടികളുടെ പിതാവിനെ പൊലീസ് വീട്ടിൽ നിന്നും കൊണ്ടുപോയി. ശരീരത്തില്‍ പരിക്ക് പറ്റിയ പാടുകള്‍ കണ്ടെത്താനായിട്ടില്ലെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തര്‍ പ്രദേശ് പൊലീസ് മേധാവി ഹിതേഷ് ചന്ദ്ര അശ്വതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Related News
പ്രധാനധ്യാപകന് സസ്പെന്ഷന്, പി.ടി.എ പിരിച്ചുവിട്ടു
വയനാട് സുല്‍ത്താന്‍ ബത്തേരി സര്‍വജന സ്കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ഷഹ്ല പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രിന്‍സിപ്പലിനേയും പ്രധാനധ്യാപകനേയും സസ്പെന്റ് ചെയ്തു. പ്രിന്‍സിപ്പലായ എ.കെ കരുണാകരനേയും പ്രധാനാധ്യാപകനായ മോഹന്‍കുമാറിനേയുമാണ് സസ്പെന്റ് ചെയ്തത്. സര്‍വജന സ്കൂള്‍ പി.ടി.എയും പിരിച്ചുവിട്ടു. വിദ്യാര്‍ഥി-യുവജന നേതാക്കളുമായി ഡി.ഡി.ഇ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കോടതി നിര്‍ദേശ പ്രകാരം വയനാട് ജില്ലാ ജഡ്ജി എ ഹാരിസ് സ്കൂളിലെ അധ്യാപകരെ വിളിപ്പിച്ചു. വിദ്യാര്‍ഥികള്‍ വന്‍ പ്രതിഷേധം തുടരുകയാണ്.
വാളയര്‍ കേസ്; വക്കാലത്ത് വീണ്ടും മാറി
വാളയാര്‍ കേസില്‍ പ്രതികളുടെ അഭിഭാഷകനായ സി.ഡബ്യു.സി ചെയര്മാന് കേസിലെ വക്കാലത്ത് വീണ്ടും കൈമാറി. നേരത്തെ വക്കാലത്ത് ജൂനിയര്‍ അഭിഭാഷകയുടെ പേരിലേക്ക് മാറ്റിയിട്ടും കോടതിയില്‍ ഹാജരായത് വിവാദമായ സാഹചര്യത്തിലാണ് വീണ്ടും വക്കാലത്ത് കൈമാറിയത്. വാളയാറില്‍ കേസിലെ പ്രതിയായ പ്രദീപ് കുമാറിന്റെ അഭിഭാഷകനായ അഡ്വ. എന്‍ രാജേഷിനെയാണ് സി.ഡബ്യു.സി ചെയര്‍മാനായി സര്‍ക്കാര്‍ നിയമിച്ചത്. കേസില്‍ വക്കാലത്ത് തന്റെ ജൂനിയറിന് കൈമാറിയെങ്കിലും കേസില്‍ കോടതിയില്‍ ഹാജരായത് അഡ്വ. രാജേഷ് തന്നെയായിരുന്നു. ഈ വാര്‍ത്ത കഴിഞ്ഞ ദിവസം മീഡിയവണ്‍ പുറത്തു വിട്ടതോടെ സാമൂഹ്യ […]
കയ്പമംഗലത്തെ പമ്പുടമയുടെ കൊലപാതകത്തില്‍ പ്രതികളെ തെളിവെടുപ്പിനെത്തിച്ചു
കയ്പമംഗലത്തെ പമ്പുടമയുടെ കൊലപാതകത്തില്‍ പിടിയിലായവരെയും കൊണ്ട് പോലീസ് തെളിവെടുപ്പ് നടത്തി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തെളിവെടുപ്പ് തുടങ്ങിയത്. പമ്പുടമ മനോഹരന്റെ കാറിനെ പിന്തുടര്ന്ന് പ്രതികള്‍ തങ്ങളുടെ ബൈക്ക് കാറിലിടിച്ച് അപകടമുണ്ടാക്കിയ കയ്പമംഗലം പമ്പിന് മുന്നിലായിരുന്നു ആദ്യം തെളെവെടുപ്പ്. ഇവിടെ വെച്ചാണ് മനോഹരനെ തട്ടിക്കൊണ്ട് പോയത്. ബലം പ്രയോഗിച്ച് പ്രതികള്‍ മനോഹരനെ കാറില്‍ കയറ്റുന്നതിനിടെ മനോഹരന്റെ ഒരു ചെരുപ്പ് ഇവിടെ റോഡില്‍ വീണിരുന്നു, ചെരുപ്പ് ഇവിടെ നിന്നും തെളിവെടുപ്പിനിടെ കണ്ടെടുത്തു. ഈ […]