India National

ബാബരി കേസില്‍ കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും

ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായി കല്യാണ്‍ സിങിന്റെ വിചാരണ ഇന്ന് തുടങ്ങും. ലക്നൌവിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. ബാബരി മസ്ജിദ് തകര്‍ത്തതില്‍ കല്യാണ്‍ സിങ് അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്നാണ് സി.ബി.ഐ കുറ്റപത്രത്തിലെ കണ്ടെത്തല്‍.

ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനി, ഉമാഭാരതി, മുരളി മനോഹര്‍ ജോഷി എന്നിവരുടെ വിചാരണയും പുരോഗമിക്കുകയാണ്. രാജസ്ഥാന്‍ ഗവര്‍ണര്‍ ആയിരുന്നതിനാല്‍ കല്യാണ്‍ സിങിന്റെ വിചാരണ തുടങ്ങാനായിരുന്നില്ല. സ്ഥാനം ഒഴിഞ്ഞതോടെയാണ് വിചാരണ നടപടികള്‍ക്ക് വഴിയൊരുങ്ങിയത്.