India National

അസമില്‍ മുസ്‍ലിംകളെ മര്‍ദിച്ച് ജയ് ശ്രീറാം വിളിപ്പിച്ചു

അസമില്‍ മുസ്‍ലിംകളെ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചതായി പരാതി. ജയ് ശ്രീറാം എന്നും പാകിസ്താന്‍ മൂര്‍ദാബാദ് എന്നും പറയാന്‍ നിര്‍ബന്ധിച്ചു. ഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാതി. ഓള്‍ അസം മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനും നോര്‍ത്ത് ഈസ്റ്റ് മൈനോരിറ്റി സ്റ്റുഡന്‍സ് യൂണിയനുമാണ് പരാതി നല്‍കിയത്.

അസമിലെ ബാര്‍പേടയില്‍ ഓട്ടോയില്‍ സഞ്ചരിക്കുകയായിരുന്ന മുസ്‍ലിംകളെ ഓട്ടോ തടഞ്ഞുനിര്‍ത്തി മര്‍ദിക്കുകയായിരുന്നു. ഹിന്ദു സംഘടനാ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ടാണ് സംഘം മര്‍ദിച്ചത്. നിര്‍ബന്ധിച്ച് ജയ് ശ്രീറാം, ഭാരത് മാതാ കീ ജയ്, പാകിസ്താന്‍ മൂര്‍ദാബാദ് എന്നിങ്ങനെ പറയിക്കുകയും ചെയ്തു.

അക്രമികള്‍ ഈ സംഭവത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെയാണ് പുറത്തറിഞ്ഞത്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ എസ്പിയോട് ആവശ്യപ്പെട്ടതായി സ്ഥലത്തെ കോണ്‍ഗ്രസ് എം.എല്‍.എ അബ്ദുല്‍ ഖലീഖ് പറഞ്ഞു.