Kerala

ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതികളെ വെറുതെ വിട്ട വിധിക്ക് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പൊലീസിനെതിരെ പുതിയ ആരോപണം വന്നിരിക്കുന്നത്

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പൊലീസിനെതിരെ പുതിയ ആരോപണവുമായി കുടുംബാംഗങ്ങൾ. കഴിഞ്ഞ ദിവസം മൊഴിയെടുക്കാൻ വന്ന പൊലീസ് താൻ പറഞ്ഞ കാര്യങ്ങളല്ല എഴുതിയെടുത്തതെന്ന് അമ്മ പറഞ്ഞു. പുന്നല ശ്രീകുമാർ ചതിച്ചെന്നും മുഖ്യമന്ത്രിയുടെ കാൽ പിടിപ്പിച്ചെന്നും പെൺകുട്ടികളുടെ മാതാവ് വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ഇരുപത്തിയഞ്ചാം തിയതി മുതൽ കുട്ടികളുടെ അമ്മ വീട്ടിൽ സത്യാഗ്രഹ സമരം തുടങ്ങും.

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണത്തിൽ പ്രതികളെ വെറുതെ വിട്ട വിധിക്ക് ഒരു വർഷം പൂർത്തിയാകുമ്പോഴാണ് പൊലീസിനെതിരെ പുതിയ ആരോപണം വന്നിരിക്കുന്നത്. കേസിൽ പുനർവിചാരണ അനുവദിക്കണമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ച ശേഷമാണ് രണ്ട് വനിത പൊലീസുകാർ വീട്ടിലെത്തിയതെന്ന് കുട്ടികളുടെ അമ്മ പറയുന്നു. ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇത് എഴുതിയെടുത്തില്ലെന്നും അവർ പറഞ്ഞു. പുന്നല ശ്രീകുമാർ തങ്ങളെ വഞ്ചിച്ചു. കെ.പി.എം.എസ് അധ്യക്ഷൻ പുന്നല ശ്രീകുമാർ ആരോപണങ്ങൾ തളളി.