India Kerala

വട്ടിയൂര്‍ക്കാവില്‍ കുമ്മനമില്ലെങ്കിലും ചർച്ചാ വിഷയം കുമ്മനം തന്നെ

വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സര രംഗത്ത് ഇല്ലെങ്കിലും ചർച്ചാ വിഷയം കുമ്മനം തന്നെ. വോട്ട് മറിക്കൽ മുതൽ ഗ്രൂപ്പ് പോര് വരെ ആരോപണ പ്രത്യാരോപണങ്ങളായി മണ്ഡലം നിറയുകയാണ് കുമ്മനത്തിന്റെ പേര്. പ്രചരണത്തിൽ കുമ്മനത്തെ സജീവമാക്കി ആരോപണങ്ങളെ മറികടക്കാനാണ് ബി.ജെ.പി നേതൃത്വത്തിന്റെ ശ്രമം.

വട്ടിയൂർക്കാവ് എം.എൽ.എയായിരുന്ന കെ.മുരളീധരൻ പാർലമെന്റിലേക്ക് മത്സരിക്കാൻ വടകരക്ക് വണ്ടി കയറിയ നാൾ മുതൽ തുങ്ങിയതാണ് വട്ടിയൂർക്കാവിലെ ബി.ജെ.പി വോട്ട് മറിക്കൽ. സീറ്റ് പിടിക്കാൻ കുമ്മനമാണ് പറ്റിയതെന്ന് ബി.ജെ.പി പരസ്യമായും രഹസ്യമായും പറഞ്ഞപ്പോൾ കുമ്മനവും ഒരു വേള സമ്മതം മൂളി. എന്നാൽ സ്ഥാനാർഥി മാറിയെങ്കിലും ചർച്ചയിലെങ്ങവും കുമ്മനം തന്നെ. ബി.ജെ.പിയിലെ ഗ്രൂപ്പ് പോരാണ് പ്രശ്നമെന്ന മാത്രമല്ല കാര്യം ഇരു മുന്നണികളും അടിയൊഴുക്ക് ആരോപണമുന്നയിക്കുന്നതും കുമ്മനത്തിന്റെ പേരിൽ പക്ഷേ ആരോപണത്തെ പതിവു പേലെ തള്ളുക മാത്രമല്ല ബി.ജെ.പി ചെയ്യുന്നത്.