India Kerala National

വാളയാർ കേസിൽ മാസം 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും

അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല, ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി

വാളയാർ കേസിൽ കുട്ടികളുടെ മാതാപിതാക്കൾ നൽകിയ അപ്പീലിൽ ഈ മാസം 16 ന് ശേഷം ഹൈക്കോടതി വാദം കേള്‍ക്കും. അതേസമയം ഹൈക്കോടതിയുടെ നോട്ടീസ് രണ്ട് പ്രതികളും കൈപ്പറ്റിയിട്ടില്ല. ചെറിയ മധു, ഷിബു എന്നിവരെ കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി. വാളയാർ കേസിലെ നാലു പ്രതികളെ പാലക്കാട് പോക്സോ കോടതി വെറുതെ വിട്ടതിനെതിരെ സംസ്ഥാന സർക്കാരും, പെൺകുട്ടികളുടെ മതാപിതാക്കളും ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു.

16ാം തിയ്യതി മുതൽ കേസിൽ വാദം കേൾക്കനാണ് സാധ്യത. എന്നാൽ കേസിൽ ഉൾപെട്ട ചെറിയ മധു, ഷിബു എന്നിവർ എവിടെയാണെതിൽ വ്യക്തയില്ല. ഇവർ നോട്ടീസ് കൈപ്പറ്റാത്തതിനാൽ കേസ് അനന്തമായി നീളുമോ എന്നാണ് പെൺകുട്ടികളുടെ കുടുംബത്തിന്‍റെ ആശങ്ക. പ്രദീപ് കുമാറും, വലിയ മധുവും നേരത്തെ നോട്ടീസ് കൈപ്പറ്റിയിരുന്നു. ചെറിയ മധു, ഷിബു എന്നിവർ കൂടി നോട്ടീസ് കൈപ്പറ്റിയാൽ മാത്രമെ കോടതി നടപടികൾ മുന്നോട്ടു പോകു. എത്രയും വേഗത്തിൽ രണ്ടുപേരെയും കണ്ടെത്തി നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി പൊലീസിന് നിർദേശം നൽകി