Kerala

കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു

ഇറ്റാലിയൻ നാവികർക്കെതിരായ കടൽക്കൊല കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ഇരകൾക്ക് കൈമാറാനായി പത്ത് കോടി നഷ്ടപരിഹാരം കേരളാ ഹൈക്കോടതിക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. കേസിലെ പ്രതികൾക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ ഇറ്റാലിയൻ സർക്കാരിന് സുപ്രീം കോടതി നിർദേശം നൽകി.

ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് എം.ആര്‍ ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചിട്ടുണ്ടായിരുന്നത്. നഷ്ടപരിഹാരം നല്‍കാമെന്ന് ഇറ്റലി സമ്മതിച്ചപ്പോള്‍ത്തന്നെ നാവികര്‍ക്കെതിരായ ക്രിമിനല്‍ കേസുകള്‍ അവസാനിപ്പിക്കാമെന്ന ധാരണ സുപ്രീം കോടതി കൈക്കൊണ്ടിരുന്നു. കേസിന്‍റെ തുടര്‍നടപടികള്‍ ഇന്ത്യയിലല്ല, ഇറ്റലിയില്‍ മാത്രമേ തുടരാനാകൂ എന്ന് ഇന്‍ര്‍നാഷണല്‍ ട്രിബ്യൂണലും അഭിപ്രായപ്പെട്ടിരുന്നു.