India Kerala

ട്രെയിന്‍ ഗതാതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണ ഗതിയിലാകാന്‍ ഒരാഴ്ചയെടുക്കും

സംസ്ഥാനത്ത് മഴയെ തുടര്‍ന്ന് താറുമാറായ ട്രെയിന്‍ ഗതാതം പുനഃസ്ഥാപിച്ചെങ്കിലും സാധാരണ ഗതിയിലാകാന്‍ ഒരാഴ്ചയെടുക്കും. ദീര്‍ഘദൂര സര്‍വീസുകള്‍ ഇനിയും എത്തിച്ചേരാനുണ്ട്. പാട്നാ എക്സ്പ്രസ്സ് ട്രെയിനും കൊല്ലം എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകളും ഇന്ന് റദ്ദാക്കി.

സംസ്ഥാനത്ത് ഇപ്പോഴും പത്ത് മണിക്കൂറിലേറെ വൈകിയാണ് പല ട്രെയിനുകളും ഓടുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ ഈ പ്രതിസന്ധി തരണം ചെയ്യാനാകും. എന്നാല്‍ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും ഒരാഴ്ചയെടുക്കും. ട്രാക്കുകളിലെ തടസം മാറ്റിയിട്ടുണ്ട്. ഫറോഖ് റെയില്‍ പാളത്തിന് താഴെ ചാലിയാറില്‍ അപകടകരമായ നിലയില്‍ നേര്‍ത്തെ ജലനിരപ്പ് ഉയര്‍ന്നിരുന്നു. മണ്ണിടിച്ചില്‍ ഉണ്ടായ പര്‍ളി,ലക്കിടി റൂട്ടില്‍ മണ്ണ് നീക്കി സുരക്ഷിതമാക്കി. അതേസമയം വരും ദിവസങ്ങളിലും മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാല്‍ ട്രെയിനിന്റെ വേഗതയില്‍ നിയന്ത്രണം ഉണ്ടായേക്കും. അങ്ങനെ വന്നാല്‍ ഗതാഗത പ്രസിസന്ധി തുടരും. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളെ ബന്ധിപ്പിക്കുന്ന മംഗലാപുരം ട്രെയിനുകള്‍ വൈകുന്നത് യാത്രാ ദുരിതം വര്‍ധിപ്പിച്ചു.