Kerala

തിരുവനന്തപുരത്ത് പോക്സോ ഇര വീണ്ടും ബലാത്സംഗത്തിനിരയായി

തിരുവനന്തപുരം വെള്ളറടയിൽ പോക്സോ കേസിലെ ഇര ബലാൽസംഗത്തിനിരയായി. പ്ലസ് ടു വിദ്യാർത്ഥിയെ വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്തത് 65 കാരനായ ബന്ധു. വെള്ളറട പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ചിൽഡ്രൻസ് ഹോം അധികൃതരാണ് ബലാൽസംഗം സ്ഥിരീകരിച്ചത്. 2012, 2014 കാലയളവിൽ കുട്ടി നേരത്തെ വീട്ടില്‍ താമസിക്കുമ്പോള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നു. കുട്ടിയെ വീട്ടിലേക്ക് തിരിച്ചയച്ചത് സിഡബ്ല്യുസി നിർദ്ദേശപ്രകാരമായിരുന്നു.

2012 ല്‍ അയല്‍വാസിയും 2014 ല്‍ രണ്ടാനച്ഛനും സുഹൃത്തുക്കളുമാണ് കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. തുടര്‍ന്ന് കുട്ടിയെ വീട്ടില്‍ നിന്ന് മാറ്റി പാര്‍പ്പിച്ചിരുന്നു. ഈ അടുത്താണ് വീണ്ടും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയത്. അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു കുട്ടി ഉണ്ടായിരുന്നത്.

സ്കൂള്‍ തുറന്നപ്പോള്‍ പെണ്‍കുട്ടി ചില്‍ഡ്രല്‍സ് ഹോമിലേക്ക് തിരികെ എത്തിയപ്പോളാണ് പീഡന വിവരം പുറത്തറിഞ്ഞത്. കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ചില്‍ഡ്രല്‍സ് ഹോം അധികൃതര്‍ കുട്ടിക്ക് കൌണ്‍സിലിംഗ് നല്‍കുകയായിരുന്നു. 2020 മാര്‍ച്ച് 29 ന് കുട്ടി ബലാത്സംഗത്തിനിരയായി എന്നാണ് കുട്ടി പറയുന്നത്. ഇത്രയും നാള്‍ കുട്ടിക്ക് ഇത് ആരോടും പറയാന്‍ കഴിഞ്ഞിരുന്നില്ല.