India Kerala

തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ

കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയായ പണികളുടെ ബിൽ ട്രഷറിയിൽ നിന്ന് മാറി നൽകാത്തതിനാൽ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് പ്രതിപക്ഷം നിയമസഭയിൽ. നൽകാനുള്ള തുക ഈ വർഷത്തെ വിഹിതത്തിലേക്ക് മാറ്റിയതോടെ വാർഷിക പദ്ധതി പൊളിച്ചെഴുതേണ്ടി വരുമെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ പ്രതിപക്ഷത്തിന്റെ ഭാവനാസൃഷ്ടി മാത്രമാണെന്നും ഒരു സാമ്പത്തിക പ്രതിസന്ധിയും ഇല്ലെന്നും ധനമന്ത്രി തോമസ് ഐസക് മറുപടി നൽകി.

സംസ്ഥാനം നേരിടുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയുടെ ഉദാഹരണമാണ് തദ്ദേശ സ്ഥാപനങ്ങളുടെ ബില്ലുകൾ മാറി നൽകാത്തതെന്നാരോപിച്ചാണ് പ്രതിപക്ഷം നിയസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. പൂർത്തിയായ പദ്ധതികളുടെ പകുതിയിലധികം ബില്ലുകളും ക്യൂവിലാണെന്ന് കെ.സി ജോസഫ് ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ 80 ബില്ലുകളും മാറി നൽകിയെന്നും 20% ബില്ലുകൾ മാത്രമാണ് ഈ വർഷത്തേക്ക് മാറ്റിയിട്ടുള്ളതെന്നും ധനമന്ത്രി മറുപടി നൽകി. ഈ വർഷത്തെ വാർഷിക പദ്ധതിയെ അവതാളത്തിലാക്കുന്നതാണ് സർക്കാർ നിലപാടെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്നിറങ്ങിപ്പോയി.