India Kerala

പുറത്താക്കാനുള്ള നടപടി കോടതി താൽക്കാലികമായി മരവിപ്പിച്ചു

സിസ്റ്റർ ലൂസി കളപ്പുരയെ എഫ്‌.സി.സി മഠത്തിൽ നിന്നും പുറത്താക്കാനുള്ള നടപടി കോടതി താൽക്കാലികമായി മരവിപ്പിച്ചു. മാനന്തവാടി മുൻസിഫ് കോടതിയുടേതാണ് നടപടി.

ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്നുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് ലൂസിയെ സന്യാസ സഭയില്‍ നിന്ന് പുറത്താക്കിയത്. ഭീഷണിപ്പെടുത്തിയാണ് സഭ കത്ത് ഒപ്പിട്ട് വാങ്ങിയതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞിരുന്നു. മെയ് 11ന് ലൂസിയെ പുറത്താക്കിയിട്ടുണ്ടെന്ന് വിശദീകരിക്കുന്ന കത്താണ് നല്‍‍കിയത്.