Kerala

ബിജെപിയെ പരാജയപ്പെടുത്താന്‍ എൽ‌ഡിഎഫ്–യുഡിഎഫ് വോട്ടുകച്ചവടം; കെ. സുരേന്ദ്രന്‍

എൽഡിഎഫിന്‍റെ വിജയം കോൺഗ്രസുമായി ഉണ്ടാക്കിയ അവിശുദ്ധ സഖ്യത്തിന്‍റെ ഭാഗമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപിക്ക് ജയസാധ്യത ഉളളിടങ്ങളിൽ ക്രോസ് വോട്ടിംഗ് നടന്നു. യു.ഡി.എഫിന്റെ മുഴുവൻ വോട്ടുകളും എൽ.ഡി.എഫിനു മറിച്ചുവിറ്റു. തെരഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നതെന്നും കെ സുരേന്ദ്രൻ മാധ്യങ്ങളോട് പറഞ്ഞു.

സമ്പൂര്‍ണമായ തകര്‍ച്ചയാണ് തിരുവനന്തപുരം കോര്‍പറേഷനില്‍ യുഡിഎഫിന് ഉണ്ടായത്. യുഡിഎഫിന്റെ മുഴുവന്‍ വോട്ടുകളും എല്‍ഡിഎഫിന് മറിച്ചുവിറ്റു. യുഡിഎഫിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡുകളില്‍ പോലും വോട്ടിംഗ് ശതമാനം താഴേയ്ക്ക് പോയി. യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സംസ്ഥാനത്ത് ഒട്ടാകെ വോട്ട് കച്ചവടമാണ് നടന്നത്. അതുകൊണ്ടാണ് എല്‍ഡിഎഫിന് മേല്‍ക്കൈ നേടാനായത്.

എല്‍ഡിഎഫിന് വിജയം യുഡിഎഫുമായുണ്ടാക്കിയ അവിശുദ്ധ ബന്ധത്തിന്റെ സന്തതിയാണ്. ഒരു ധാര്‍മികതയും അവകാശപ്പെടാനില്ലാത്ത വോട്ട് കച്ചവടമാണ് നടന്നതെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.