India Kerala

കോഴിക്കോട്ട് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു, നിയന്ത്രങ്ങള്‍ കടുപ്പിച്ച്‌ അധികൃതര്‍

കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ അധികൃതര്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിക്കുന്നു. കേരള എപ്പിഡമിക് ഓര്‍ഡിനന്‍സ് ഭേദഗതി പ്രകാരവും ദുരന്തനിവാരണ നിയമപ്രകാരവുമാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ജനങ്ങള്‍ കൂട്ടം കൂടുന്ന ഭാഗങ്ങളിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നത്.ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച്‌ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇവയാണ് നിയന്ത്രണങ്ങള്‍

 ഫ്ളാറ്റുകളിലും അപ്പാര്‍ട്ടുമെന്റുകളിലും പൊതുപരിപാടികള്‍ നടത്തരുത്.

 ഫ്ളാറ്റ്, അപ്പാര്‍ട്ടുമെന്റുകള്‍ എന്നിവിടങ്ങളിലെ പൊതുസ്ഥലങ്ങളും കൈവരികളും ബ്ളീച്ചിംഗ് പൗഡറും ഹൈപ്പോക്ലോറൈറ്റും ഉപയോഗിച്ച്‌ അണുവിമുക്തമാക്കണം.

 പാര്‍ക്കുകള്‍, ജിമ്മുകള്‍ നീന്തല്‍ക്കുളങ്ങള്‍, ക്ളബുകള്‍, റിക്രിയേഷണല്‍ ഏരിയ എന്നിവ അടച്ചിടണം.

കുട്ടികള്‍ പൊതു കളിസ്ഥലങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണം. കുട്ടികള്‍ക്ക് വീടിനുള്ളില്‍ കളിക്കാനുള‌ള സംവിധാനം ഉറപ്പാക്കണം.

 വ്യക്തി ശുചിത്വം, കൊവിഡ് വ്യാപനം എന്നിവയെക്കുറിച്ച്‌ കുട്ടികളെ ബോധവത്കരിക്കണം.

 അവശ്യവസ്തുക്കള്‍ എത്തിക്കാനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താന്‍ ഫ്‌ളാറ്റുകളിലെ അസോസിയേഷനുകള്‍ നടപടികള്‍ സ്വീകരിക്കണം

 ലിഫ്റ്റുകളുടെ ഉള്‍വശം കൃത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം.
ബട്ടണുകള്‍, കൈവരികള്‍ എന്നിവയും വൃത്തിയാക്കണം. ഇതിനൊപ്പം ലിഫ്റ്റില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ഉടന്‍ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച്‌ വൃത്തിയാക്കുകയും വേണം.

 ശുചീകരണം നടത്തുന്ന ജീവനക്കാര്‍ക്ക് മാസ്‌ക്, ഗ്ലൗസ്, സോപ്പ്, സാനിറ്റെസര്‍ തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമനുസരിച്ച്‌ നല്‍കണം.

 കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തിയവരും ക്വാറന്റൈനില്‍ കഴിയുന്നവരും വീടിന് പുറത്തിറങ്ങുന്നില്ല എന്ന് സെക്യൂരിജീവനക്കാര്‍ ഉറപ്പുവരുത്തണം. ക്വാറന്റൈന്‍ ലംഘനം കണ്ടാല്‍ ഉടന്‍ പൊലീസിനെ വിവരമറിയിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും വേണം.

 60 വയസിനുമുകളില്‍ പ്രായമുള്ളവരെ സെക്യൂരിറ്റി ജോലിക്ക് നിയോഗിക്കരുത്.

 മുതിര്‍ന്ന പൗരന്മാര്‍, കാന്‍സര്‍, പ്രമേഹ രോഗികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് അപകട സാദ്ധ്യത കൂടുതലാണ്. അതില്‍ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം.