India Kerala

കേരളാ കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷം; ഇരു വിഭാഗത്തിനും അംഗീകരിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി

കേരള കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമായ സാഹചര്യത്തില്‍ ഇരു വിഭാഗത്തിനും അംഗീകരിക്കാന്‍ സാധിക്കുന്ന സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള നീക്കം സജീവമായി. ജോസ് കെ. മാണി വിഭാഗത്തിനൊപ്പം നില്ക്കുന്ന ഇ.ജെ അഗസ്തി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. ജോസഫ് വിഭാഗവും കോണ്‍ഗ്രസും അഗസ്തിയുടെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ക്കില്ലെന്നാണ് സൂചന. സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി ജോസഫ് വിഭാഗം ഇന്നലെ കോട്ടയത്ത് ഗ്രൂപ്പ് യോഗം ചേര്‍ന്നു.

നിഷാ ജോസ് കെ. മാണിയെ‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം ജോസ് കെ. മാണിക്കും സീറ്റ് നല്കാനാകില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇന്നലെ കോട്ടയത്ത് ചേര്‍ന്ന ഗ്രൂപ്പ് യോഗത്തില്‍ ജോസഫ് വിഭാഗം ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. എന്നാല്‍ നിലവില്‍ ജോസ് പക്ഷത്തുള്ള പഴയ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ഇ.ജെ അഗസ്തിയുടെ പേരും ഇതോടെ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. അഗസ്തിയെ സ്ഥനാര്‍ത്ഥിയായി വന്നാല്‍ ജോസഫ് വിഭാഗവും കോണ്‍ഗ്രസും ഇതിനെ എതിര്‍ക്കില്ല. അതുകൊണ്ട് തന്നെ പൊതു സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയായിട്ടാണ് ഇ.ജെ അഗസ്തിയെ പരിഗണിക്കുന്നത്. നാളെ ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ ഇക്കാര്യമെല്ലാം വിശദമായി ചര്‍ച്ച ചെയ്യും. അതിന് ശേഷം സംസ്ഥാന യു.ഡി.എഫ് ചേര്‍ന്ന് അന്തിമ തീരുമാനം എടുത്തായിരിക്കും സ്ഥനാര്‍ത്ഥിയെ പ്രഖ്യാപിക്കുക. അങ്ങനെ വന്നാല്‍ യു.ഡി.എഫിന് വലിയ വെല്ലുവിളികള്‍ പാലായില്‍ ഉണ്ടാകില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വവും കണക്ക് കൂട്ടുന്നത്