കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജനുവരിയില്‍ നടന്ന റെയ്ഡിനോട് അനുബന്ധമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടി സിബിഐ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തോടാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ അറസ്റ്റിന് അനുമതി തേടിയത്. അറസ്റ്റിന് ശേഷം ചോദ്യം ചെയ്യലുമുണ്ടായേക്കാം. പ്രതികളായ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ വകുപ്പ് തല നടപടികള്‍ക്കും ശുപാര്‍ശയുണ്ട്. കള്ളക്കടത്ത് സംഘത്തില്‍ നിന്ന് ഉദ്യോഗസ്ഥര്‍ക്ക് പണവും സമ്മാനങ്ങളും ലഭിച്ചിരുന്നുവെന്നും വിവരം. തുടര്‍ന്നും റെയ്ഡുകള്‍ പ്രതീക്ഷിക്കാമെന്നും കൊവിഡ് സാഹചര്യത്തില്‍ വളരെയധികം കള്ളക്കടത്ത് നടന്നത് കരിപ്പൂരാണെന്നും കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് നടക്കുന്ന വിമാനത്താവളം കരിപ്പൂരാണെന്നും സിബിഐ ഉദ്യോഗസ്ഥര്‍ പറഞ്ഞു.കസ്റ്റംസ് സൂപ്രണ്ടുമാരുള്‍പ്പെടെ 14 പേര്‍ക്ക് എതിരെയാണ് കേസെടുത്തത്. സിബിഐ കൊച്ചി യൂണിറ്റ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ റെയ്ഡ് നടത്തിയിരുന്നു. നേരത്തെ ജനുവരിയില്‍ വിമാനത്താവളത്തില്‍ നടത്തിയ റെയ്ഡില്‍ ലക്ഷക്കണക്കിന് രൂപയും സ്വര്‍ണവും സിബിഐ പിടിച്ചെടുത്തിരുന്നു. സംഭവത്തില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു.
Related News
ശബ്ദ പരിശോധന സർക്കാർ ഫോറൻസിക് ലാബിൽ തന്നെ; കോഴക്കേസിൽ കെ. സുരേന്ദ്രന് തിരിച്ചടി
സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രന് തിരിച്ചടി. കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാർ ലാബിൽ നടത്തണമെന്ന കെ.സുരേന്ദ്രന്റെ ആവശ്യം തള്ളി. ശബ്ദ പരിശോധന സംസ്ഥാന സർക്കാരിന് കീഴിലുള്ള ഫോറൻസിക് ലാബിൽ തന്നെ നടത്തും. സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. സംസ്ഥാനത്തെ ലബോറട്ടറികളിൽ വിശ്വാസമില്ലെന്ന് കാട്ടി നൽകിയ ഹരജിയാണ് തള്ളിയത്. നേരത്തെ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ സുരേന്ദ്രന്റെ ശബ്ദ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസിൽ നിർണായക […]
മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പ്; നാലംഘ സംഘം അറസ്റ്റിൽ
മലപ്പുറത്ത് വീണ്ടും ഷെയർ മാർക്കറ്റ് തട്ടിപ്പിൽ നാലംഘ സംഘം അറസ്റ്റിൽ. അങ്ങാടിപ്പുറം സ്വദേശി മുഹമ്മദ് ഷഫീഖ്, കരിങ്കല്ലത്താണി സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, പെരിന്തൽമണ്ണ സ്വദേശി ഹുസൈൻ, ഷൗക്കത്തലി എന്നിവരാണ് പിടിയിലായത്. നൂറിലധികം ആളുകൾ തട്ടിപ്പിന് ഇരയായതായി പൊലീസ് പറഞ്ഞു. ഒന്നേകാൽ കോടിയോളം രൂപ തട്ടിപ്പിലൂടെ സമാഹരിച്ചു. ഭവന നിർമ്മാണ പദ്ധതി എന്ന പേരിൽ മഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു സംഘം പ്രവർത്തിച്ചിരുന്നത്.
കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവം; കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്
കളമശേരിയിൽ കുഞ്ഞിനെ അനധികൃതമായി ദത്ത് നൽകിയ സംഭവത്തിൽ കുട്ടിയുടെ യഥാർത്ഥ മാതാവ് വിദേശത്ത്.പത്തനംതിട്ട സ്വദേശിനിയായ ഇവർ പഠനാവശ്യത്തിനായാണ് വിദേശത്തേക്ക് പോയതെന്നാണ് വിവരം. അതേ സമയം കുഞ്ഞിനെ ഔദ്യോഗികമായി ദത്ത് നൽകാനുള്ള നടപടിക്രമങ്ങളിലേക്ക് സി ഡബ്ലിയു സി കടന്നു. കേസിലെ പ്രധാന പ്രതി അനിൽകുമാറിന് പുറമേ തൃപ്പൂണിത്തുറയിലെ ദമ്പതികളും മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്റെ യഥാർത്ഥ മാതാപിതാക്കളെന്ന് പൊലീസിന് കഴിഞ്ഞ ദിവസം വിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മാതാവ് വിദേശത്താണെന്ന് ബോധ്യപ്പെട്ടത്. കുഞ്ഞിന്റെ മാതാവും […]