India Kerala

ജിഷ്ണു പ്രണോയിയുടെ മരണം ആത്മഹത്യയെന്ന് സിബിഐ; കൊലപാതകത്തിന് തെളിവില്ല

പാമ്പാടി നെഹ്റു എഞ്ചിനിയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്തതാണെന്ന് സി.ബി.ഐ. നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി കൃഷ്ണദാസിനെ ഒഴിവാക്കി സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചു. കോളജ് വൈസ് പ്രിൻസിപ്പൽ ഉള്‍പ്പടെ രണ്ട് പേര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റംചുമത്തി.

2017 ജനുവരി ആറിന് ജിഷ്ണുവിനെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയെന്നാണ് കോളജ് അധികൃതരുടെ നിലപാട്. എന്നാൽ, ജിഷ്ണുവിനെ മർദിച്ചു കൊലപ്പെടുത്തിയെന്നാണ് വീട്ടുകാർ പരാതിപ്പെടുന്നത്. ഒട്ടേറെ രാഷ്ട്രീയ വിവാദങ്ങൾ‌ സൃഷ്ടിച്ച കേസാണിത്.

എന്നാല്‍ ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചത് കോളജ് അധികൃതരുടെ മാനസികവും ശാരീരകവുമായ പീഡനമാണെന്നാണ് സഹപാഠികളും മാതാപിതാക്കളും പറയുന്നത്.