India Kerala

ദേവനന്ദയുടെ മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

പറയാതെ എങ്ങോട്ടും പോകുന്ന സ്വഭാവം ദേവനന്ദക്കില്ലെന്ന് അമ്മ ധന്യ. ഒറ്റയ്ക്ക് എവിടെയും പോകാറില്ല. നിമിഷ നേരം കൊണ്ടാണ് എല്ലാം സംഭവിച്ചതെന്നും അമ്മ പറഞ്ഞു. എന്താണ് സംഭവിച്ചതെന്നറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്ന് അച്ഛന്‍ പ്രദീപ് പറഞ്ഞു.

ഇന്നലെ രാവിലെ 7.30ഓടെയാണ് ദേവനന്ദയുടെ മൃതശരീരം കൊല്ലത്തെ വീടിന് സമീപത്തെ ഇത്തിക്കരയാറിന്‍റെ കൈവഴിയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും ചെളിയുടെയും ജലത്തിന്റെയും സാന്നിധ്യമുണ്ടായിരുന്നു.

ദേവനന്ദ എങ്ങനെ 200 മീറ്റർ അകലെയുള്ള ഇത്തിക്കരയാറിലേക്ക് എത്തിയെന്നതാണ് ദുരൂഹത. തൊട്ടടുത്ത് ആളൊഴിഞ്ഞ വീടുചുറ്റി പോലീസ് നായ ഓടിയതും അന്വേഷണസംഘം ഗൗരവമായി പരിഗണിക്കുന്നുണ്ട്.