India Kerala

സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍

സംസ്ഥാനത്ത് കുട്ടികളെ കാണാതാവുന്ന സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കോഴിക്കോട് ജില്ലയിലാണ്.

കഴിഞ്ഞ വര്‍ഷം 193 കേസുകളാണ് സംസ്ഥാനത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ രജിസ്റ്റര്‍ ചെയ്തത് 100 കേസുകളായിരുന്നു. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകളുള്ളത്. 33 കേസുകള്‍. ഏറ്റവും കൂറവ് പത്തനംതിട്ടയിലും. 2018ലെ 193 കേസുകളില്‍ 227 പ്രതികളാണുള്ളത്. ഇതില്‍ 198 പേരെ അറസ്റ്റു ചെയ്തിട്ടുണ്ട്.

പല രൂപത്തില്‍ കുട്ടികളെ കാണാതാവുന്ന സംഭവങ്ങളുണ്ടാവുന്നു. ഇത്തരം സംഭവങ്ങളില്‍ പൊലീസിന് വിവരം കൈമാറാനുണ്ടാവുന്ന കാലതാമസം അന്വേഷണത്തെ ബാധിക്കുന്നതായും പറയുന്നു. സംസ്ഥാനത്ത് കുട്ടികളെ തട്ടിക്കൊണ്ട് പോവുന്ന മാഫിയ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസിന്‍റെ നിഗമനം.