India Kerala

അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി; സിസിടിവി ദൃശ്യം പുറത്ത്

അത്താണിയിൽ യുവാവിനെ മൂന്നംഗസംഘം വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിന്‍റെ സി.സി ടിവി ദൃശ്യം പുറത്ത്.

നെടുമ്പാശ്ശേരി അത്താണിയിലെ ബിനോയ് കൊലപാതകത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രിയാണ് മൂന്നംഗ സംഘം ബിനോയിയെ വെട്ടി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന ബിനുവിനും കൂട്ടാളികള്‍ക്കും വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജ്ജിതമാക്കി.

ഇന്നലെ രാത്രി എട്ട് മണിയോടെ അത്താണിയിലെ ബാറിൽ നിന്ന് പുറത്തിറങ്ങിയ ബിനോയിയെ കാറിലെത്തിയ മൂന്നംഗ ഗുണ്ട സംഘം വെട്ടികൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് ബിനോയിയെ റോഡിലിട്ട് അക്രമി സംഘം വെട്ടിയത്. ബിനോയിയുടെ മുഖത്ത് തുടര്‍ച്ചയായി വെട്ടുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രഥാമിക നിഗമനം. കൊല്ലപ്പെട്ട ബിനോയ് അത്താണി ബോയ്സ് ഗുണ്ടാ സംഘത്തിലെ അംഗമാണ്. ബിനോയ്ക്ക് എതിരെയും നിരവധി കേസുകളുണ്ട്. പ്രതികളെന്ന് പോലീസ് സംശയിക്കുന്ന ബിനുവും സംഘവും കാപ്പ നിയമ പ്രകാരം ജില്ലയിൽ പ്രവേശിക്കാൻ വിലക്ക് ഉള്ളവരാണ്. പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ബിനോയിയുടെ മൃതദേഹം പോസ്റ്റ്മോര്‍‌ട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. പ്രതികള്‍ ജില്ല വിട്ട് പോയെന്ന സംശയവും പെലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. എറണാകുളം കേന്ദ്രീകരിച്ച് ലഹരിമാഫിയയും, ഗുണ്ടാ സംഘങ്ങളും വീണ്ടും പിടിമുറുക്കുന്നതിന്റെ സൂചനയാണ് ഈ കൊലപാതകം നല്‍കുന്നത്.