India Kerala

ബാലഭാസ്കറിന്‍റെ മരണത്തെ ചൊല്ലി വീണ്ടും വിവാദം

വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നു. സാമ്പത്തിക ഇടപാടില്‍ ദുരൂഹതയില്ലെന്ന് പൊലീസ് പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി രംഗത്തുവന്നു. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് സി.കെ ഉണ്ണിയുടെ ആവശ്യം.

ബാലഭാസ്കറിന്‍റെ മരണത്തില്‍ ദുരൂഹത ചുണ്ടിക്കാട്ടി അച്ഛന്‍ സി.കെ ഉണ്ണി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും കത്ത് നല്‍കിയിരുന്നു. ഭാര്യ ലക്ഷ്മിയുടെയും ഡ്രൈവര്‍ അര്‍ജുന്‍റെയും മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയായിരുന്നു ആവശ്യം. ബാലുവിന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. അന്വേഷണത്തില്‍ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയില്ലെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ പൊലീസിന് അറിയാത്ത സാമ്പത്തിക ഇടപാടുകൾ ഉണ്ടാകാമെന്നാണ് അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത്. ഇതുവരെ പൊലീസ് തന്‍റെ മൊഴിയെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.